Sunday, February 22, 2009

"തുണിയുരിയാത്ത" മലയാളി അഭിമാനങ്ങൾ!

ആകാംഷയുടെ മുൾമുനയിൽ നിൽക്കുന്ന ലക്ഷക്കണക്കിനു ആരാധകർക്ക്‌ ആഹ്ലാദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട്‌ ഒടുവിൽ ഓസ്കർ അവർ കൈക്കലാക്കിയിരിക്കുന്നു.അതേ ഒന്നല്ല മൂന്ന് ഓസ്കർ പുരസ്കാരങ്ങൾ. ചരിത്രത്തിലേക്ക്‌ നടന്നുകയറുമ്പോൾ മാനാഭിമാനമുള്ള മലയാളിക്ക്‌ ആഹ്ലാദിക്കുവാൻ മറ്റൊരുകാരണം കൂടെ.അൽപനാൾ മുമ്പ്‌ പാർവ്വതി ഓമനക്കുട്ടൻ എന്ന പെൺകൊടി ലോകത്തിനു മുമ്പിൽ അൽപവസ്ത്രമണിഞ്ഞും(പാന്റിയുംബ്രായും മാത്രമിട്ടുവരെ) പൂച്ചനടത്തം നടത്തിയും റെഡിമേഡ്‌ ഉത്തരങ്ങൾ ഉരുവിട്ടും ലോകസുന്ദരിയുടെ തൊട്ടുപുറകിൽ നിലയുറപ്പിച്ചപ്പോൾ ഒരുകൂട്ടം ആളുകൾ ഇത്‌ മലയാളിക്ക്‌ അഭിമാനം എന്ന് വിളിച്ചുകൂവിയപോൾ നാണക്കേടുകൊണ്ട്‌ തൊലിയുരിഞ്ഞവർ ഉണ്ടിവിടെ.എന്നാൽ തലയുയർത്തിപ്പിടിച്ച്‌ മലയാളിക്കിപ്പോൾ അഭിമാനത്തോടെ പറയാം ഇതു മലയാളിക്ക്‌ അഭിമാനത്തിന്റെ നിമിഷങ്ങൾ എന്ന്.

ചേരിനിവാസികളുടെ ജീവിതപശ്ചാത്തലത്തിൽ ഡാനി ബോയിൽ എന്ന ബ്രിട്ടീഷ്‌ സംവിധായകൻ ഒരുക്കിയ "സ്ലം ഡോഗ്‌ മില്യണയർ" ഓസ്കാർ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയിരിക്കുന്നു.ജന്മം കൊണ്ട്‌ മലയാളിയായ എ.ആർ.റഹ്മാൻ സംഗീതവും,പശ്ചാത്തലസംഗീതവും ഒരുക്കി തന്റെ പ്രതിഭ തെളിയിച്ചപ്പോൾ രണ്ടു ഓസ്കാറുകൾ കൈപ്പിടിയിൽ ഒതുങ്ങി.റസൂൽ പൂക്കുട്ടിയാകട്ടെ ശബ്ദമിശ്രണത്തിന്റെ ഓസ്കാർ കരസ്ഥമാക്കിയിരിക്കുന്നു.കൊല്ലം സ്വദേശിയായ ഈ മലയാളി മുമ്പും പല ചിത്രങ്ങളിലും തന്റെ കഴിവു പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളികൾ ശ്രദ്ധിക്കുന്നത്‌ "സ്ലം ഡോഗ്‌ മില്യണേയർ" എന്ന ചിത്രത്തിന്റെ വരവോടെയാണ്‌.

ഓരോ മലയാളിക്കും അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച്‌ "തുണിയുരിയാതെ നേടിയ" ഈ അനുപമമായ നേട്ടത്തിൽ അഭിമാനത്തോടെ ആഹ്ലാദിക്കാം. (ഇന്ത്യൻ പൗരന്മാർ നേടിയ ഈ വൻ നേട്ടാത്തെ മലയാളി എന്ന് പ്രാദേശികവൽക്കരിച്ച്‌ ചുരുക്കിക്കാണുവാൻ ശ്രമിക്കുകയല്ല ഞാൻ)

Saturday, February 07, 2009

പൂരപടങ്ങൾ-1

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും,തിരുവമ്പാടി ശിവസുന്ദറും,പാമ്പാടിരാജനും, മന്ദലാംകുന്ന് കർണ്ണനും,വിഷ്ണുശങ്കറും,ചെർപ്ലശ്ശേരി പാർത്ഥനും,ഈരാറ്റുപേട്ട അയ്യപ്പനും അടങ്ങുന്ന ഗജകേസരികൾ അണിനിരക്കുകയും മാറ്റുരക്കുകയും ചെയ്യുന്ന പൂരങ്ങൾ നേരിൽകാണുവാൻ ഈ വർഷം കഴിയില്ല.സാമ്പത്തീകപ്രതിസന്ധികാലത്ത്‌ പൂരംകാണുവാൻ പോയാൽ പിന്നെ തിരിച്ചുവരേണ്ടിവരില്ല അതോണ്ടെ ഈവർഷം ഡിജിറ്റൽ പൂരം കാണ്ട്‌ ആശതീർക്കാം.....




തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ മാംമ്പിള്ളിക്കാവ്‌ ക്ഷേത്രോത്സവത്തിൽ നിന്നും ചില ചിത്രങ്ങൾ.. ചിത്രങ്ങൾക്ക്‌ കടപ്പാട്‌ മിസ്റ്റർ:വിലാഷ്‌&മിസിസ്സ്‌ വിനി.എസ്‌.കുമാർ

സക്ഷാൽ തെച്ചിക്കോട്ടുകാവിനോടും ....

സക്ഷാൽ തെച്ചിക്കോട്ടുകാവിനോടും ഒരു കൈ നോക്കിക്കളയാം....ഇളമുറക്കാരൻ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ തെച്ചിക്കോട്ടുകാവുമായി ഒരു മൽസരം.

വേണ്ട്രാ നീ ചള്ളുചെക്കനാ...വെറുതെ പിടലി ഉളുക്കണ്ട.....പോയി തരക്കാരോട്‌ പിടി...


ആളുകൾ ആവേശം പകരുമ്പോൾ വിഷ്ണു പരമാവധി ശ്രമിക്കുന്നുണ്ട്‌..ഇരു ആനകളേയും പാപ്പാന്മാർ തോട്ടി,കത്തി തുടങ്ങിയവകൊണ്ട്‌ കുത്തിപ്പൊക്കിയിട്ടല്ല.അവ സ്വാഭാവികമായി കാണികളുടെ ആരവങ്ങൾക്കർന്നുസരിച്ച്‌ നിൽക്കുന്നതാണ്‌.പറയത്തക്ക എതിരാളികൾ ഇല്ലാത്തതിനാൽ തെച്ചിക്കോട്ടുകാവിന്റെ സാധരണ നിലവാണ്‌ ഇതെൻങ്കൂടെ പറഞ്ഞുകൊള്ളട്ടേ....


Wednesday, February 04, 2009

കുരങ്ങന്മാർ അവഹേളിക്കപ്പെടുമ്പോൾ!!

എന്നാലും ഇതിത്തിരി കടന്നകയ്യായിപ്പോയി...അല്ലേ വന്നുവന്നിപ്പോൾ "ബുജികളെ" പരാമർശിക്കാൻ കൂട്ടുപിടിച്ചതുകണ്ടില്ലേ? ഒന്നുമില്ലേലും ഈശ്വരവിശ്വാസമില്ലാത്തവരിൽ ചിലരുടെ സങ്കൽപ്പം അനുസരിച്ച്‌ പൂർവ്വികന്മാരായ കുരങ്ങന്മാരിൽ നിന്നല്ലേ മനുഷ്യർ ഉരുത്തിരിഞ്ഞതെന്നെങ്കിലും ഓർക്കണ്ടേ! ആ ബഹുമാനമെങ്കിലും വേണ്ടേ!!. എന്താ കുരങ്ങന്മാർ ഇത്രക്ക്‌ മോശക്കാരാണോ ഇമ്മാതിരി വാക്കുകൾകൊണ്ട്‌ അവഹേളിക്കുവാൻ?

പാവം കുരങ്ങന്മാർ അവർക്കിതുപോലെ അവഹേളനം ഉണ്ടായ സന്ദർഭം മർക്കടചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടാകില്ല ഒരു പക്ഷെ ഇനി ഉണ്ടാകുവാനും പോകുന്നില്ല.അമ്മാതിരി കാച്ചല്ലേ കാച്ചിയത്‌. ജീവിതത്തിന്റെ സമസ്ഥമണ്ടലങ്ങളിലും പരമാവധി ഭൂരിപക്ഷ വർഗ്ഗീയതയെ കണ്ടെത്തുവാൻ ശ്രമിക്കുകയോ അല്ലെങ്കിൽ കാര്യങ്ങളെ അതിനോട്‌ ചേർത്തുവെക്കുകയോ ചെയ്യുക,ചിലർക്കെതിരെ ഉള്ള അഴിമതി അന്വേഷണങ്ങളെ ഇടതിനെതിരെ ഉള്ള സാമ്രാജ്യത്വ ആക്രമണമായും ചിത്രീകരിക്കുക, അഴിമതിക്കെതിരെ നിലകൊള്ളുന്ന ജനങ്ങളുടെ പിൻതുണയുള്ള നേതാവിനെ മോശം പരാമർശങ്ങൾ വായിൽകൊള്ളാത്തവാക്കുകൾ കൊണ്ട്‌ ഇസ്തിരിയിട്ട്‌ മാധ്യമങ്ങളിലും പ്രസംഗങ്ങളിലും തട്ടിവിടുക.ചെറുവിഭാഗങ്ങൾ നടത്തുന്ന തീവ്രദത്തെ കണ്ടില്ലെന്ന് നടിക്കുകയും ഇനി അഥവാ കണ്ടാൽ തന്നെ ഇരകളുടേപ്രതിരോധമെന്നോ മറ്റോ ഉള്ള ഉടായ്പുകൾകൊണ്ട്‌ അലങ്കരിച്ച മേലങ്കിയണിയിച്ച്‌ മാന്യവൽക്കരിക്ക ഇതൊക്കെ ഏതെങ്കിലും സാംസ്കാരിക നായകൻ/തൊഴിലാളിചെയ്താലും ഏതെങ്കിലും കൊരങ്ങൻ ചെയ്യുമോ?

എത്ര തന്നെ അധ:പചിച്ചാലും ഒരുകുരങ്ങനും ഒരു "ബുദ്ധിജീവിയോ സാംസ്കാരികനായകൻ അല്ലെങ്കിൽ ഒരു സാംസ്കാരിക നായകന്റെ വേഷമണിഞ്ഞ ദല്ലാളോ ആകില്ല".കൊരങ്ങന്മാർക്ക്‌ അവരുടേതായ ഒരു അന്തസ്സില്ലേ? വാമൊഴിവഴക്കത്തിന്റെ സൗന്ദര്യത്തിനുവേണ്ടിയായാൽപോലും എന്തായാലും മനുഷ്യനെ നായ്ക്കളോടും,കപട ബുദ്ധിജീവികളെയും സാംസ്കാരിക ദല്ലാളന്മാരെയും കുരങ്ങന്മാരോടും ഉപമിക്കുന്നത്‌ ശരിയല്ല.

Monday, February 02, 2009

മന്ത്രിമാർ വാക്കുകളിൽ സൂക്ഷമത പാലിക്കണം.

സമീപദിവസങ്ങളിൽ ചില മന്ത്രിമാരുടെ പ്രസ്ഥാവനകൾ ആണിങ്ങനെ ഒരു കുറിപ്പിനു കാരണം. എസ്‌.എൻ.സി ലാവ്‌ലിൻ അഴിമതികേസുമായി ബന്ധപ്പെട്ട്‌ രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസിയായ സി.ബി.ഐ നടത്തിയ അന്വേഷണത്തെതുടർന്ന് ഒരു രാഷ്ടീയകക്ഷിയുടെ പ്രമുഖനേതാവ്‌ പ്രതിസ്ഥാനത്തുവന്നതോടെ അതിനെതിരെ പ്രസ്തുത പാർടിക്ക്‍ാർ പ്രചരണങ്ങളും പ്രസ്ഥാവനകളും അനുദിനം വന്നുകൊണ്ടിരിക്കുന്നു.അഴിമതികേസിൽ ഒരു നേതാവ്‌ പ്രതിപട്ടികയിൽ ഉൾപ്പെടുമ്പോൾ അതും അഴിമതിക്കെതിരെ നിരന്തരം ഗിരിപ്രഭാഷണങ്ങളും, ചങ്ങലകളും,ഉപരോധങ്ങളും തീർക്കുന്ന പ്രസ്ഥാനത്തിൽ പെട്ട നേതാവാകുമ്പോൾ സ്വാഭാവികമായും അതിനെ ഉൾക്കൊള്ളുവാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകും.പാർട്ടിയണികളും നേതാക്കന്മാരും അതിനെതിരെ പ്രതികരിക്കും.ബുദ്ധിജീവികൾ പ്രഭന്ധങ്ങൾ രചിച്ചും പ്രസ്ംഗങ്ങളിൽ ജനങ്ങളുടെ നേതാവിനീതിരെ ഒളിയമ്പെയ്തും തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കും.

എന്നാൽ അതല്ല മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും സ്ഥിതി. അവർ സത്യപ്രതിഞ്ജാവാചകം ചൊല്ലിയാണ്‌ തങ്ങളുടേ സ്ഥാനമാണങ്ങൾ ഏറ്റെടുക്കുന്നത്‌.പൊതുസമൂഹത്തിൽ ഏതെങ്കിലും ഒരു രാഷ്ടീയനേതാവിനുള്ള അധികാരവും പദവിയും അല്ല ഒരു മന്ത്രിക്കുള്ളത്‌. അവർ ജനങ്ങളുടേ പ്രതിനിധികളാണ്‌ അതുകൊണ്ടുതന്നെ അവർ പറയുന്നതും പ്രവർത്തിക്കുന്നതും താൻപ്രതിനിധാനം ചെയ്യുന്ന രാഷ്ടീയപ്രസ്ഥനത്തിന്റേയും തന്റെ സ്വന്തം വ്യക്തിത്വത്തിന്റേയും വിലകുറഞ്ഞ നിലപാടുകൾക്കനുസരിച്ചാകരുത്‌.ഇനി അഥവാ അത്തരത്തിൽ ഉള്ള ശൈലികളും പ്രയോഗങ്ങളും പ്രവർത്തികളും മറ്റീവ്ച്ച്‌ മാന്യ്മായി സംസാരിക്കുവാനും പ്രവർത്തിക്കുവാനും കഴിയില്ല എന്നുണ്ടെങ്കിൽ ഇത്തരം പദവികൾ ഏറ്റെടുക്കാതിരിക്കുക എന്നതാണ്‌ ചെയ്യേണ്ടത്‌. പൊതുഖജനാവിൽ നിന്നും ശംബളവും ആനുകൂല്യ്ങ്ങളു പറ്റി, സമൂഹത്തോടും ഭരണഘടനയോടും ഉത്തരവാദിത്വം ഉള്ള മന്ത്രിമാർ അൽപം കൂടെ സംയമനവും വാക്കുകളിൽ സൂക്ഷ്മതയും പ്രകടിപ്പിക്കുന്നത്‌ അനിവാര്യമാണെന്ന് മാത്രമല്ല ജനാധിപത്യമര്യാദയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണെന്നുകൂടെ തിരിച്ചറിയേണ്ടതുണ്ട്‌. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിലും പോലീസ്‌ സംവിധാനത്തിലും പോരായ്മകൾ ഉണ്ടെങ്കിൽ അതു തിരുത്തേണ്ടത്‌ ഇവിടത്തെ ജനപ്രതിനിധികളുടേയും രാഷ്ടീയകക്ഷികളുടേയും കൂടെ ഉത്തരവാദിത്വമാണ്‌.എന്നാൽ അതിനുള്ള സാധ്യതകൾ ആരായാതെ അന്വേഷണ ഏജൻസികളേയും കോടതികളേയും മാന്യമല്ലാത്ത പദപ്രയോഗങ്ങൾകൊണ്ട്‌ വിമർശിക്കുന്നത്‌ ശരിയല്ല.

ഒരു ജനാധിപത്യ രാജ്യത്ത്‌ കോടതികളെകുറിച്ചും അന്വേഷണ ഏജൻസികളെകുറിച്ചും പൊതുസമൂഹത്തിനു ചർച്ചചെയ്യാം എന്നാൽ അതിനു പാലിക്കേണ്ടതായ ചില മാന്യതയുണ്ട്‌.അഭിപ്രായ പ്രകടനം നടത്തുമ്പോൾ മന്ത്രിമാർ കേവലം ഊച്ചാളി രഷ്ടീയനേതാക്കന്മാരുടെ തലത്തിലേക്ക്‌ തരം താഴരുത്‌. അവർ ഒരു പൊതുസമൂഹത്തിലെ ഉത്തരവാദിത്വം ഉള്ള സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെന്ന് ഓർക്കഅതെ നടത്തുന്നപ്രസ്ഥാവനകൾ പലപ്പോഴും നിരുത്തരാവദപരമോ സത്യപ്രതിഞ്ജാലംഘനമോ ആകുന്നതരത്തിലേക്ക്‌ പോകുന്നത്‌ ദൗർഭാഗ്യകരം ആണ്‌.മാത്രമല്ല രാജ്യത്തെ കുറ്റാന്വേഷണ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ച്‌ പൊതുജനത്തിനിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനും ഇടയാകുന്നരീതിയിൽ ആകരുത്‌. അഭയകേസിൽ അവരുടെ തന്നെ സഭയിലെ ചിലരെ പ്രതിസ്ഥാനത്ത്‌ വന്നപ്പോൾ സഭയും,ലാവ്‌ലിൻ കേസിൽ സി.പി.എം. നേതാവ്‌ പ്രതിസ്ഥനത്ത്‌ വന്ന്പ്പോൾ പാർട്ടിയിലെ ഒരു വിഭാഗവും അതിനെതിരെ പരസ്യമായി രംഗത്തെത്തി.

പിങ്കുറിപ്പ്‌: അഴിമതിയാരോപിതരുടേയും മറ്റും കോലങ്ങൾ ലാവിഷായി കത്തിച്ചിട്ടുള്ള പ്രസ്ഥാനം ഇന്ന് അഴിമതികേസിൽ പ്രതിസ്ഥാനത്തുനിൽക്കുന്ന തങ്ങളുടേ നേതാവിന്റെ കോലം രാഷ്ടേ‍ീയ എതിരാളീകൾ(?) കത്തിക്കുന്നതും,നേതാവിനെതിരെ പോസ്റ്ററോട്ടിക്കുന്നതും അസഹിഷ്ണുതയോടെ കാണുന്നതും പ്രസ്ഥാവനയിറക്കുന്നതും കാണൂമ്പ്പോൾ....................