Saturday, November 29, 2008
രാജ്യസ്നേഹികളായ മലയാളികളേ ലജ്ജിക്കുക
സർക്കാറിൽ നിന്നോ അവരെ അനുകൂലിക്കുന്ന പ്രസ്ഥാനന്നളിൽ നിന്നോ ഒരുപക്ഷെ അദ്ദേഹം മലയാളിയാണെങ്കിലും ബാംഗ്ലൂരിലാണ് താമസം എന്നൊരു ന്യായീകരണം ഉണ്ടായാൽ നാം അൽഭുതപ്പെടേണ്ടതില്ല.
ഇത്തരം തെവ്രവാദി അകൃമണ വിഷയങ്ങൾ ഉണ്ടാകുമ്പോൾ അതിനുശേഷം അധികം താമസിയാതെ ഒരു കൂട്ടം ആളുകൾ തീവ്രവാദിയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുവാനും എഴുതുവാനും ഉണ്ടാകും.ഇത്തവണയും നമുക്ക് അത് പ്രതീക്ഷിക്കാം.ഈ വിഭാഗത്തെ ഓരോ രാജ്യസ്നേഹിയും അർഹിക്കുന്ന അവഞ്ഞ്ജയോടെ തള്ളിക്കളയുകതന്നെ വേണം.മേജർ രവി പറഞ്ഞപോലെ ഡിപ്ലോമസിയല്ല അല്ലെകിൽ ശത്രുവിന്റെ മനുഷ്യാവകാശമല്ല നാം നോക്കേണ്ടത് നമ്മുടെ മണ്ണിൽ വന്ന് നമ്മുടെ ജനതയെ കൊന്നൊടുക്കുകയും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നവനും അവനു ഒത്താശ ചെയ്യുന്നവനും എന്ത് മനുഷ്യാവകാശമാണ് ഉള്ളത്? സ്വതന്ത്രമായ ഒരു ജനാധിപത്യ രാജ്യത്തെ തകർക്കുവാൻ ശ്രമിക്കുന്നവനെ ഏതു രാജ്യസ്നേഹിക്കാണ് ന്യായീകരിക്കുവാൻ കഴിയുക?
നമ്മുടെ രാജ്യത്തെ രക്ഷിക്കുവാൻ,നമ്മുടെ രാജ്യം സന്ദർശിക്കുവാനും മറ്റുമായി എത്തിയ വിദേശികളെയും, പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയ പാർളമെന്റ് അംഗങ്ങളെയും, ഹോട്ടൾ ജീവനക്കാർ മറ്റുള്ളവർ എന്നിവരെ തീവ്രവാദികളിൽ നിന്നും രക്ഷിക്കുവാനും രാജ്യത്തിന്റെ അഭിമാനം കാക്കുവാൻ മുന്നോട്ടുകുതിച്ചവരാണവർ.അതിന്റെ സ്പ്രിരിട് ഉൾക്കൊള്ളുവാൻ എല്ലാ രാജ്യസ്നേഹികൾക്കും ആകും. എന്നാൽ രാഷ്ടീയക്കരെ സംബന്ധിച്ച് ഒരു പക്ഷെ ഇത് അത്ര ഗൌരവമായ കാര്യമായി എടുക്കേണ്ടതില്ല എന്ന് തോന്നിയിരിക്കാം.അനുഭാവികളായ തെരുവു ഗുണ്ടകൾ പോലും കൊല്ലപ്പെട്ടാൽ അവർക്ക് വേണ്ടി ഹർത്താലും പണപ്പിരിവും നടത്തുവാനും പ്രതിഷേധ യോഗങ്ങളും അനുശോചന യോഗങ്ങളും നടത്തുവാനും യാതൊരു മടിയും ഇല്ലാത്ത,ബോംബ് കേസിൽ പ്രതിയായി അറസ്റ്റുചെയ്യുകയും ഒടുവിൽ തെളിവുകളുടെ അഭാവറ്റ്tതിലും മറ്റും കോടതി വെറുതെ വിടുകയും ചെയ്ത ഒരു വ്യക്തി ജയിൽ മോചിതനായപ്പോൾ നൽകിയ സ്വീകരണത്തിൽ നിരവധി മന്ത്രിമാർ മണിക്കൂറുകളോളം ചിലവിട്ടപ്പോൾ,ഒറീസ്സയിൽ വർഗ്ഗീയ ലഹളയുണ്ടായപ്പോൾ അവിടെ സന്ദർശിക്കുവാൻ നിരവധി ജനപ്രതിനിധികൾ ഉണ്ടായപ്പോൾ, എന്തിനു ഇറക്കിൽ സദ്ദാം വധിക്കപ്പെട്ടപ്പോൽ പ്രതിഷേധ യോഗങ്ങൾ നടത്തിയ ആളുകൾ ഭരിക്കുന്ന കേരളം പക്ഷെ തങ്ങളുടെ പാർടിയിലെ ഒരു എം.പിയെ അടക്കം ഉള്ളവരുടെ ജീവിൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ ബലിനൽകിയ സൈനികനെ തീർത്തും അവഗണിച്ചു എന്നത് രാജ്യസ്നേഹികളെ വേദനിപ്പിക്കുന്ന താണ്. .ഉൽഘാടനങ്ങൾക്കും മറ്റും ജനത്തിന്റെ നികുതിപ്പണത്തിൽ വിമാനയാത്രവരെ നടത്തുന്ന മന്ത്രിമാർ, എം.എൽ.എ / എം.പി മാരിലും നിന്ന് ഒരാൾ എങ്കിലും സർക്കാരിന്റെ പ്രതിനിധിയായി മേജറുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാമായിരുന്നില്ലെ?ഒരു പക്ഷെ വധിക്കപ്പെട്ട സൈനീകൻ ഒരു വോട്ടുബാങ്കിന്റെ ആളല്ലാ എന്നതാകുമോ ഈ അവഗണക്ക് കാരണം?
ഓരോ സൈനീകൻ മാത്രമല്ല അവരുടെ കുടുംബവും തങ്ങളുടെ രാജ്യസ്നേഹം വെളിവാക്കിയ സന്ദർഭം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. കർക്കറെ വധിക്കപ്പെട്ടപ്പോൽ അവിടെ വന്ന വൻ തുക നഷ്ടപരിഹാരം നൽകും എന്ന് പ്രസ്ഥാവന നടത്തിയ വ്യക്തിയോട് ശ്രീമതി കർക്കറെ ആ തുക ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞു. അതാണ് ആത്മാഭിമാനം.
രാഷ്ടീയക്കാരൻ സ്വാർഥലക്ഷ്യങ്ങൾക്കു വേണ്ടി മാനം പണയം വെക്കുമ്പോൾ പട്ടാളക്കരൻ സ്വന്തം രാജ്യത്തിനു വേണ്ടി ജീവൻ ബലിനൽകുന്നു...
തീവ്രവാദി ആക്രമണങ്ങളെ ചെറുക്കുന്നതിനിടയിൽ വീരമൃത്യ്‌വരിച്ച എല്ലാ ഭാരത പുത്രന്മാർക്കും,ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ള വർക്കും എന്റെ ആദരാഞ്ജലികൾ
വന്ദേമാതരം.
Thursday, November 27, 2008
ആദരാഞ്ജലികൾ
“ഇരകളുടെ” പോരാട്ടം എന്ന് ന്യായീകരിക്കുവാൻ/സൈനീക നടപടിയെകുറിച്ച വിമർശിക്കുവാൻ മുതിരുന്നവർ ഉണ്ടയേക്കാം. അവരോട് ഒന്നും പറയുവാൻ ഇല്ല കാരണം ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തിന്റെ ശാപമാണത്തരക്കാർ.
Tuesday, November 25, 2008
ഗുണ്ടകളും കേരളീയ സമൂഹവും.
രാഷ്ടീയഗുണ്ടകൾ,സാമ്പത്തീക ഗുണ്ടകൾ തുടങ്ങി ഗുണ്ടകളിൽ തന്നെ പല വിഭാഗങ്ങൾ.ന്യൂ ജനറേഷൻ സാമ്പത്തീക സ്ഥാപനങ്ങൾ കിട്ടാക്കടം പിരിക്കുവാനും സി.സി അടക്കാത്ത വണ്ടികൾ പിടിച്ചെടുക്കുവാനും മറ്റും നിയോഗിക്കുന്ന ടൈകെട്ടിയ കളക്ഷ്ടൻ ഏജന്റ്/മാനേജർ തുടങ്ങിയ പതവിയോടുകൂടിയ ഗുണ്ടകൾ പുറമേക്ക് മോഡിയിൽ വസ്തധരണം ചെയ്തവരും മാന്യമായി പെരുമാറുന്നവരും ആയിരിക്കും.പക്ഷെ കടം തിരിച്ചടക്കുവാൻ സാധിക്കാത്തവനെ മാനസീകമായും ശാരീരികമായും അവർ വളരെ "പ്രോഫഷണൽ" രീതിയിൽ തന്നെ ആയിർക്കും കൈകാര്യം ചെയ്യുന്നതും.ആഡംബര ജീവിതത്തിന്റെ പുറമോടിയിൽ ഭ്രമിച്ച് ലോണെടുക്കുകയും പിന്നീട് തിരിച്ചടക്കാൻ പറ്റാതെ വരികയും ചെയ്യുന്ന പല മലയാളികളൂം ഇവരുടെ രീതികൾ അറിഞ്ഞിട്ടുള്ളവർ ആയിരിക്കും.ഇത്തരം ഗുണ്ടകൾക്ക് പൊതുവെ ലൈഫ് റിസ്ക് കുറവാണ്.കാരണം സമൂഹത്തിലെ മാന്യന്മാരോ പ്രതികരിക്കുവാൻ നിവൃത്തിയില്ലാത്തവരോ ആയിരിക്കും ഇവരുടെ ഇരകൾ.അതിനാൽ തന്നെ ഈവിഭാഗത്തിൽ പെടുന്ന ഗുണ്ടകൾക്ക് ജീവപായം കുറവായിരിക്കും.
രാഷ്ടീയ ഗുണ്ടകൾ പക്ഷെ മേൽപറഞ്ഞ രീതിയിൽ ഉള്ളവർ അല്ല.അവർ രാഷ്ടീയ/വർഗ്ഗീയ പ്രസ്ഥാനങ്ങൾക്കു വേണ്ടി എതിർ ചേരിയിലെ പ്രവർത്തകരുടെ കൊലപാതകങ്ങൾ അടക്കമുള്ള ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നു.രാഷ്ടേീയ വൈരത്തിനിടയിൽ തങ്ങളുടെ പാർട്ടിക്ക് ഉണ്ടായ "ക്ഷീണം" തീർക്കുവാൻ എതിർപ്പക്ഷത്തിനു ശക്തമായ "ത്രിരിച്ചടി" നൽകുക എന്നതാണിവരുടെ രീതി.കുറ്റകൃത്യം ചെയ്താലും ഇവരെ സംരക്ഷിക്കുവാനും അഥവാ പിടിക്കപ്പെട്ടാൽതന്നെ രക്ഷപ്പെടുത്തുവാനും ഇവർക്ക് അതതു പ്രസ്ഥാനങ്ങൾ വേണ്ട ഒത്താശകൾ ചെയ്യുമത്രെ.സാക്ഷിമൊഴികളുടെ "അഭാവത്തിൽ" കോടതികളിൽ ചിലപ്പോൾ ഇവരുടെ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെടുവാൻ ബുദ്ധിമുട്ടാകും.പക്ഷെ ഇക്കൂട്ടരെ കോടതി വിധിയേക്കാൾ വലിയ ശിക്ഷയായിരിക്കും പലപ്പോഴും കാത്തിരിക്കുന്നത്. ഏതെങ്കിലും ഒരു ദിവസം മറ്റൊരുടീമിന്റെ മൃഗീയമായ ആക്രമണത്തിൽ കൊല്ലപ്പെടുക എന്ന അത്യതികം ദാരുണമായ അന്ത്യവിധിതന്നെ ആയിരിക്കും അത്.
പണം നൽകിയാൽ അതിനനുസരിച്ച് കാര്യങ്ങൾ നീക്കുന്ന കൂട്ടരാണ് കൊട്ടേഷൻ ടീം
കൊട്ടേഷൻ എന്ന ഇംഗ്ലീഷ് വാക്ക് മലയാളികളെ സംബന്ധിച് ഗുണ്ടകളുടെ അപരനാമം ആയിമാറിയിരിക്കുന്നു. ശത്രുവിനെ ഒതുക്കുവാൻ പലരും ഇന്ന് കൊട്ടേഷൻ ടീമുകളെ ആശ്രയിക്കുന്നു. ഒരുകൂട്ടം യുവാക്കൾ പണം ലഭിക്കുകയാണെങ്കിൽ എന്തിനും തയ്യാറായി പലയിടങ്ങളിലായി തങ്ങളുടെ താവളങ്ങൾ സൃഷ്ടിക്കുന്നു.ഓരോ ടീമിനും അവരുടേതായ ഒരു സംഘപ്പേരും തലവനും ഉണ്ടായിരിക്കും.പലപ്പോഴും കൊട്ടേഷൻ ടീമുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടലുകൾ സാധരണമാണ്.ടൂൾസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിവിധ തരത്തിലുള്ള മൂർച്ചയേറിയ ആയുധങ്ങൾ ഇവർ സധാ കൈവശം വെക്കുകയോ തങ്ങളുടെ താവളങ്ങളിലോ മറ്റോ സൂക്ഷിക്കുകയോ ചെയ്യുനു.
ഗുണ്ടകളെ കുറിച്ച് കൊട്ടേഷൻ എന്ന ഒരു ചിത്രവും പുറത്തുവന്നു.(അതിനു മുമ്പ് സ്റ്റോപ് വയലൻസും വന്നിരുന്നു)ഈ ചിത്രം അവരുടെ ചില ജീവിത രീതികളും മലയാളിക്ക് മുമ്പിൽ തുറന്നു കാണിച്ചു.ഒരിക്കൽ പെട്ടുപോയാൽ പിന്നെ തിരിച്ച് പോരുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു മേഘലയാണിത്. ഒരു വാളിന്റെ മിന്നലാട്ടത്തിൽ എപ്പോൾ വേണമെങ്കിലും തീരാവുന്നതാണ് തങ്ങളുടെ ജീവിതം എന്ന് ഇവർ സദാ ഓർത്തുകൊണ്ടിരിക്കുന്നു.ഈ ഭയമാണ് പലപ്പോഴും ഇവരെ തങ്ങളുടെ ശത്രുഗ്രൂപ്പിനെതിരെ തിരിയുവാൻ പ്രേരിപ്പിക്കുന്ന ഘടകവും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി സമകാലിക കേരളീയ സമൂഹത്തിൽ ഗുണ്ടകൾ സ്വര്യജീവിതം കെടുത്തുന്ന ഘടകമായി ഒരു മാറിക്കൊണ്ടിരിക്കുന്നു.അവർ ഉണ്ടാക്കുന്ന സാമൂഹ്യപ്രശനങ്ങൾ സർക്കാർ ഗൗരവപരമായി ഇനിയും കണ്ടിട്ടില്ലെന്ന് തോന്നുന്നു. ഗുണ്ടാനിയമം നിലവിൽ വന്നെങ്കിലും ഗുണ്ടകൾ ഇപ്പോഴും അഴിഞ്ഞാടുന്നു എന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്.ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണമെങ്കിൽ അധികാരികളും രഷ്ടീയ പ്രസ്ഥാനങ്ങളും ഇതിനൊറു അറുതിവരുത്തുവാൻ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
വാൽമൊഴി:സമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അറിഞ്ഞതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ആണ് മുകളിൽ പരാമർശിച്ചത്. ആരും എനിക്ക് കൊട്ടേഷൻ വെക്കരുത് പ്ലീസ്..ജീവിച്ച് പൊക്കോട്ടെ. നമ്പറുമാറിയോ മറ്റൊ ഒരു “ ബഹുമാന്യനായ“ ഗുണ്ട എന്റെ ഫോണിൽ വിളിച്ച് ചീത്ത വീളിച്ചതിന്റെ ഓർമ്മയാണിത് എഴുതുവാൻ കാരണം.
Wednesday, September 10, 2008
ഓണാശംസകൾ
ഈ ഓണദിനങ്ങൾ മദ്യദുരന്തത്തിന്റെ വാർത്തകൾ സമ്മാനിക്കാതെ കടന്നുപോകട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട്...എല്ലാവായനക്കാർക്കും എന്റെ
ഓണാശംസകൾ
Sunday, August 03, 2008
ആനയൂട്ടും ചില ഓർമ്മകളും.
കർക്കിടക മാസത്തിൽ ആനയെക്കാണുന്നതുപോലെ എന്നൊരു പഴം ചൊല്ലുണ്ട്. എന്നാൽ ഞങ്ങൾ തൃശ്ശൂർക്കാർക്ക് കർക്കിടകമാസത്തിൽ ആണ് ഒരു പക്ഷെ ഏറ്റവും അധികം ആനകളെ കാണുവാൻ പറ്റുക. അതാണ് വടക്കുമ്നാഥനിലെ ആനയൂട്ടിന്റെ പ്രത്യേകത.ഉത്സവകാലം കഴിഞ്ഞ് ഒരു വിധപ്പെട്ട ആനകൾ ഒക്കെ വിശ്രമത്തിൽ ആയിരിക്കും .ചിലർ നീരിലും.ഏകദേശം ഇരുപത്തഞ്ചുവർഷത്തിൽ മേലെയായി എല്ലാവർഷവും കർക്കിടകം ഒന്നാം തിയതി വടക്കും നാഥനിൽ ആനയൂട്ടുണ്ട്.അതിൽ നിരവധി ആനകൾ പങ്കെടുക്കാറുമുണ്ട്.മഴയെ അവഗണിച്ച് അവിടെ എത്തുന്ന ആളുകളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരികുന്നു.
വടക്കും നാഥനിൽ ഈ കർക്കിടകം ഒന്നാംതിയതിയതി നടന്ന ആനയൂട്ടിന്റെ ദൃശ്യങ്ങൾ ടി.വിയിൽ കണ്ടപ്പോൾ കഴിഞ്ഞവർഷത്തെ ആനയൂട്ടുകളെ കുറിച്ച് ഓർത്തുപോയി. വടക്കും നാഥനിലേത് വർഷങ്ങളായി നടന്നുവരുന്ന ആനയൂട്ടാണ്.അതുകൊണ്ടുതന്നെ സംഘാടകർക്ക് അതിനെക്കുറിച്ച് നല്ല നിശ്ചയവും ഉണ്ട്.ഇതിനെ അനുകരിച്ച് പലയിടത്തും പുതുതായി ആളുകൾ ആനയൂട്ടുനടത്തുന്നു.പ്രതീക്ഷിച്ച എണ്ണം ആനകൾ വന്നില്ലെങ്കിൽ അവിടെ കരുതിയിരിക്കുന്ന ഭക്ഷണം വന്ന അനകൾക്ക് നൽകുന്നു. കഴിഞ്ഞ ഒന്നുരണ്ടു വർഷങ്ങളിൽ നടന്ന ചില ആനയൂട്ടുകൾ കഴിഞ്ഞ് അസുഖം ബാധിച്ച് ആനകൾ ചരിഞ്ഞിരുന്നു.(വടക്കും നാഥനിലെ അല്ല) അമിതമായി ശർക്കരയും കൊട്ടത്തേങ്ങയും കഴിച്ച് ദഹനക്കേടുവന്നിട്ടായിരുന്നു ആനകൾ ചരിഞ്ഞത്. എരണ്ടക്കെട്ട് എന്ന് പറയുന്ന ഈ അസുഖം ബാധിച്ചാൽ അതും മുങ്കെട്ട് വന്നാൽ പിന്നെ ആ ആന രക്ഷപ്പെടുക അപൂർവ്വ്വങ്ങളിൽ അപൂർവ്വം. പാമ്പാടിരജൻ എന്ന ആന കഴിഞ്ഞവർഷം രക്ഷപ്പെട്ടിരുന്നു.
ഇത്തരത്തിൽ ചരിഞ്ഞതിൽ എടുത്തുപറയേണ്ടത് സാജ്പ്രസാദിന്റെ കാര്യം തന്നെ. അഴകുള്ള ഒരു കൊമ്പനെ ആണ് ആനപ്രേമികൾക്ക് നഷ്ടമായത്.ഉത്സവപ്പറമ്പുകളിൽ മറ്റൊരു തെച്ചിക്കോട്ടുകാവിനെപ്പോലെ വിരിഞ്ഞ മസ്തകവും തലയെടുപ്പുമായി അവൻ നിൽക്കുന്നത് മനസ്സിൽ നിന്നും മായുന്നില്ല. മറ്റൊരു സംഭവം വാടാനപ്പള്ളിക്കടുത്ത് ഗണേശമംഗലം ക്ഷേത്രത്തിൽ നടന്ന ആനയൂട്ടുകഴിഞ്ഞു മടങ്ങുമ്പോൾ ചേറ്റുവക്കടുത്തുവച്ച് ആനയിടഞ്ഞതും പാപ്പാനെ കുത്തിയും ചവിട്ടിയും കൊലപ്പെടുത്തിയതാണ്.കലിതുള്ളിയ കരിവീരൻ പാപ്പാനെ ചീന്തിയെറിഞ്ഞു. പപ്പാന്റെ ചിതറിത്തെറിച്ച ശരീരത്തിന്റെ ഭീകരദൃശ്യങ്ങൾ ഇന്നും മനസ്സിനെ വേട്ടയാടുന്നു. ആനയൂട്ടെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ഈ രണ്ടു സംഭവങ്ങളാണ്.
പിങ്കുറിപ്പ്: വടക്കും നാഥന്റെ തിരുമുറ്റത്തെ തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഈ കഴിഞ്ഞ ദിവസം നടന്ന ആനയൂട്ടിൽ പങ്കെടുത്ത ആനകളിൽ തലയെടുപ്പിനെ തമ്പുരാൻ തെച്ചിക്കൊട്ടുകാവ് രാമചന്ദ്രൻ എത്തിയോ എന്നൊരു സംശയം.കൈരളി ടിവിയിലെ ഈ. ഫോർ എലിഫെന്റ് പരിപാടിയിലെ ദൃശ്യങ്ങൾക്കിടയിൽ അവന്റെപോലെ ഒരു ആന ഇടതുവശത്ത് പാപ്പാൻ മണിയുമായി കടന്നുവന്ന് മറ്റാനകൾക്കിടയിലേക്ക് കയറുന്നതുപോലെ തോന്നി.
Tuesday, July 01, 2008
ആനകള്‍ക്ക് മൈക്രോചിപ്പ്
ഇനി വേണ്ടത് ആനകള്‍ക്ക് ഉത്സവകാലങ്ങളില്‍ വേണ്ടത്ര വിശ്രമം ഉറപ്പുവരുത്തുവാന്‍ ഉള്ള ശ്രമമാണ്.കേരളത്തില്‍ സമീപകാലത്ത് ആനകള്‍ ഇടയുന്നത് ഒരു നിത്യസംഭവം ആയിരിക്കുന്നു.പലപ്പോഴും വേണ്ടത്ര വിശ്രമം ഇല്ലാത്തതും അടിക്കടിമാറിവരുന്ന പാപ്പന്‍മാരുമായുള്ള "അഭിപ്രായ വ്യത്യാസവും"ആണ് ഭൂരിപക്ഷം ആനയിടയലിണ്റ്റേയും പുറകിലെ കാരണം.ഒരു സീസണില്‍ ഒരു ആനക്ക് എടുക്കാവുന്ന ഏക്കത്തിണ്റ്റെ എണ്ണം സര്‍ക്കാര്‍ നിശ്ചയിക്കുകയും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം.ഉദാഹരണമയി ഫോറസ്റ്റുഡിപ്പാര്‍ട്ടുമെണ്റ്റില്‍ ആനയുടമയും ഉത്സവക്കമ്മറ്റിയും സംയുക്തമായി ഒരു അപേക്ഷനല്‍കി അതിന്‍ പ്രകാരം എഴുന്നള്ളിപ്പിനു അനുമതി നല്‍കുന്ന സമ്പ്രദായം കൊണ്ടുവരിക.കൃത്യമായി കമ്പ്യൂടറൈസ് ചെയ്തുമാത്രം ഇതു നടപ്പിലാക്കുക.ഒരിക്കല്‍ തിയതി എണ്ട്രി ചെയ്താല്‍ ആ ഓഫീസില്‍ തിരുത്തല്‍ അനുവദിക്കാത്തരീതിയില്‍ ആയിരിക്കണം ഇതിണ്റ്റെ സംവിധാനം.ഒരു നിശ്ചിത ദിവസം കൂടുമ്പോള്‍ ആനക്ക് ഒരു ദിവസത്തെ ഇടാവേള നല്‍കുന്ന രീതിയില്‍ ആയിരിക്കണം ടൈംഷെഡ്യൂള്‍ തയ്യാറാക്കാന്‍. .ഭൂരിപക്ഷം ഉടമകളും തങ്ങളുടെ ആനകളെ പരമാവധി ശ്രദ്ധിക്കുന്നവരാണെങ്കിലും പലപ്പോഴും പാട്ടത്തിനെടുക്കുന്നവര്‍ പരമാവധി ലാഭം ഉണ്ടക്കാനായി ആനകളെ വിശ്രമം ഇല്ലാത്തെ എഴുന്നള്ളിപ്പുകള്‍ക്ക് അയക്കുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്.കേരളത്തിലെ തലയെടുപ്പുള്ള ഒരു കൊമ്പന്‍ നിയരന്തമായി ഉത്സവങ്ങള്‍ക്ക് പങ്കെടുത്ത് ക്ഷീണീതനായി തലകുമ്പിട്ടുനില്‍ക്കുന്ന കാഴ്ച ഇന്നും മനസ്സില്‍ നിന്നും മാറുന്നില്ല.
ലോറികളില്‍ കയറ്റി ആനകളെ കൊണ്ടുപോകുമ്പോള്‍ പലപ്പോഴും അവ താഴെ വീണ് അപകടം സംഭവിക്കാറുണ്ട്. ഇക്കാര്യത്തിലും ചില നിയന്ത്രണങ്ങളൂം നിര്‍ദ്ദേശങ്ങളും ഗവണ്‍മണ്റ്റ് കൊണ്ടുവരേണ്ടതുണ്ട്
Friday, February 29, 2008
ആയിരം കണ്ണി ഉത്സവം മാര്‍ച്ച്-13 ന്.
തൃശ്ശൂര്‍ ജില്ലയിലെ പടിഞ്ഞാറുഭാഗം വലപ്പാടുമുതല്‍ ചേറ്റുവ വരെ അറിയപ്പെടുന്നത് മണപ്പുറം എന്നാണ്. മണപ്പുറത്തെ ഏറ്റവും വലിയ ഉത്സവം ആയ ആയിരം കണ്ണി ഉത്സവം മാര്‍ച്ച് 13 ന് ആണ്.വാടാനപ്പള്ളിയില്‍ നിന്നും കഷ്ടിച്ച് മൂന്നുകിലോമീറ്റര്‍ വടക്കുമാറി ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ ചെറിയ ക്ഷേത്രത്തില്‍ ഉത്സവത്തിനു എത്തുന്നത് ആയിരങ്ങളാണ്.ജില്ലയിലെ അറിയപ്പെടുന്ന മല്‍സരപ്പൂരമായ ആയിരംകണ്ണിയില്‍ നാല്‍പതിലധികമാനകള്‍പങ്കെടുക്കാറുണ്ടെങ്കിലും അധികൃതരുടെ കര്‍ശനനിര്‍ദ്ദേശത്തെതുടര്‍ന്ന് ഇത്തവണ പകല്‍പ്പൂരത്തിനു അണിനിരക്കുന്നത് മുപ്പത്തിമൂന്ന് ഗജവീരന്മാരായിരിക്കും.വഴിപാടുപൂരങ്ങള്‍ രാവിലെ എട്ടുമുതല്‍ പതിനൊന്നുമണിവരെ ആയിരിക്കും ഉണ്ടാകുകതിടമ്പ് തലയെടുപ്പിന്റെയും ആനയഴകിന്റേയും കേരളത്തിലെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉറപ്പിച്ചുകഴിഞ്ഞു..
മണപ്പാടുകമ്മറ്റി,ഷൂട്ടേഴ്സ് പോയന്റ്,ഹരിശ്രീ എലൈറ്റുപടി,വീരസവര്‍ക്കര്‍ ഉത്സവകമ്മറ്റി, ചന്തപ്പടി,ഏത്തായ്,ഗോള്‍ഡന്‍ മൈതാനം തുടങ്ങിയവരാണ് ഈ ഉത്സവത്തിനു പ്രധാനമായും തലയെടുപ്പുള്ള ഗജവീരന്മാരെ അണിനിരത്താറുള്ളത്.മണപ്പാടുദേശം വര്‍ഷങ്ങളായി അണിനിരത്തിയിരുന്നത് കണ്ടമ്പുള്ളിബാലനാരായണന്‍ എന്ന ആനയെ ആയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ നാട്ടാനയായി അറിയപ്പെട്ടിരുന്ന കണ്ടമ്പുള്ളി ചരിഞ്ഞതോടെ ആരായിരിക്കും ഇനി ഒന്നാമന്‍ എന്ന തര്‍ക്കം ഉത്സവപ്രെമികള്‍ക്കിടയില്‍ സജീവമായിരിക്കുന്നു. ചുള്ളിപ്പറമ്പില്‍ സൂര്യനാണോ അതോ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണോ എന്നതാണ് പ്രധാന തര്‍ക്കം. പൊക്കത്തില്‍ സൂര്യന്‍ അല്‍പം മികച്ചുനിന്നേക്കാമെങ്കിലും അഴകിലും നടപ്പിലും തെളിഞ്ഞകൊമ്പനായ തെച്ചിക്കോട്ടുകാവ് ഒറ്റനിലവിലും തലയെടുപ്പിലും സൂര്യനെ കവച്ചുവെക്കും എന്നാണ് ഭൂരിപക്ഷം ആനപ്രേമികളും പറയുന്നത്.
ഇതിനോടകം തന്നെ വിവിധ കമ്മറ്റിക്കാര്‍ തങ്ങളുടെ ആനകളെ പ്രഖ്യാപിച്ചുകഴിഞ്ഞു.പലരും ഫ്ലക്സുകളും സ്ഥാപിച്ചു. ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അണിനിരത്തിക്കൊണ്ട് ഉത്സവപ്പറമ്പിലേക്ക് വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റി എത്തുമ്പോള്‍ പൊക്കുളങ്ങര കിഴക്കുഭാഗത്തുള്ള ഷൂട്ടേഴ്സ് പോയന്റ് യുവരാജന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കറുമായാണ്.തന്റെ തലയെടുപ്പുകൊണ്ട് ശ്രദ്ധേയനായ വിഷ്ണു ഇതിനോടകം നീരില്‍ നിന്നും അഴിച്ച് ഉത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ തുടാങ്ങിയിരിക്കുന്നു.വിഷ്ണുശങ്കറിന്റെ സാന്നിദ്ധ്യം ഒന്നുമാത്രം മതി ഉത്സവപ്പറമ്പുകളില്‍ യുവജനങ്ങളെ ഇളക്കിമറിക്കുവാന്‍.അവന്റെ തലപിടുത്തത്തിന്റെ പ്രത്യേകത ഒന്ന് കാണേണ്ടകാഴ്ചതന്നെയാണ്.ഉ
ത്സവങ്ങളുടെ തിരക്കുകാരണം കോള്‍ഷീറ്റില്ലാത്ത അവസ്ഥയിലാണ് ആനകളിലെ സൂപ്പര്‍താരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്.എങ്കിലും ഉത്സവപ്രേമികള്‍ അവനെ ഇത്തവണ ആയിരം കണ്ണിയിലേക്ക് നേരത്തെ തന്നെ ബുക്കുചെയ്തു.കഴിഞ്ഞവര്‍ഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മറ്റൊരു ഉത്സവത്തിനായി വന്‍ തുകക്കായിരുന്നു അവിടത്തെ ഒരുകമ്മറ്റിക്കാര്‍ റാഞ്ചിക്കൊണ്ടുപോയത്. ആ ക്ഷീണം ഇത്തവണ തീര്‍ക്കുവാനായി വാശിയോടെ വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റി അവനെ നേരത്തെ സ്വന്തമാക്കി.വളരെ മനോഹരമായ ഒരു ഫ്ലക്സാണ് അവര്‍ ഏഴാം കല്ലില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യം സ്ഥാപിച്ച് ഫ്ലക്സ് ചില സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചിരുന്നു എങ്കിലും അല്‍പം മാറി അവര്‍ മറ്റൊരു ഫ്ലക്സ് സ്ഥാപിച്ചു.
ഗുരുവായൂര്‍ പത്മനാഭനും ശങ്കരന്‍ കുളങ്ങര ഗണപതിയും എല്ലാം നിറഞ്ഞുനിന്നിരുന്നിടത്തേക്ക് അവരുടെ അസാന്നിധ്യത്തില്‍ ഇനിയാര് എന്ന ചോദ്യത്തിനു ഉത്തരവുമായി എത്തിയ താരങ്ങളാണ് തെച്ചിക്കോട്ടുകാവും,വിഷ്ണുശങ്കറും,ചരിഞ്ഞ സാജ്പ്രസാദും എല്ലാം.വിഷ്ണു എന്ന യുവരാജന്റെ താരോദയത്തിനു പിന്നില്‍ ഷൂട്ടേഴ്സ് പോയന്റിന്റെ അക്ഷീണപ്രയത്നം ഒന്നുമാത്രമാണ്.ഷൂട്ടേഴ്സ് പോയന്റ് എന്നും കാഴ്ചക്കാര്‍ക്ക് കണ്ണിനും മനസ്സിനും കുളിരേകുന്ന ദൃശ്യവിരുന്ന് ഒരുക്കാറുണ്ട്.അവരും തങ്ങളുടെ അഭിമാനമായ വിഷ്ണുശങ്കറിന്റെ ഫ്ലക്സുകള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.ദേവനൃത്തം, കാവടി,ശിങ്കാരിമേളം തുടങ്ങി നിരവധി പരിപാടികളുടെ അകമ്പടിയോടെയാണ് ആയിരം കണ്ണിയിലേക്ക് വിഷ്ണുശങ്കര്‍ എന്ന യുവരാജന്റെ നേതൃത്വത്തില്‍ അവര്‍ ആയിരം കണ്ണിയിലെത്തുക.
ഹരിശ്രീ എലൈറ്റുപടിയും ഉത്സവത്തിനു മാറ്റുകൂട്ടുവാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്.ഇത്തവണ അവര്‍ അണിനിരത്തുന്നത് കര്‍ണ്ണന്‍ എന്ന ഏറനാടിന്റെ അഭിമാനത്തെ ആണ്.സൂര്യനെ അണിനിരത്തി ഉത്സവത്തിനെത്തുന്നത് പുളിഞ്ചോട് സെന്റര്‍ ആണ്.വിവിധ കമ്മറ്റിക്കാര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സൂര്യന്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്.ചന്തപ്പടി കമ്മറ്റി ഒരു അവസരം സ്ഥിരമായി കൊണ്ടുവന്നിരുന്നത് ഗുരുവായൂര്‍ പത്മനാഭനെ ആയിരുന്നു.ഇടാക്കാലത്ത് അവനെ പുറത്തു പൂരങ്ങള്‍ക്കയക്കാതെ വന്നപ്പോള്‍ അവര്‍ ആനയെ മാറ്റി.വീണ്ടും പത്മനാഭന്‍ ഉത്സവപ്പറമ്പുകളില്‍ എത്തിയെങ്കിലും ആയിരംകണ്ണിയില്‍ എത്താറില്ലെന്നാണ് അറിഞ്ഞത്. ഇത്തവണയും പത്മനാഭന്റെ സാന്നിദ്ധ്യം ഉണ്ടാകാന്‍ വഴിയില്ല.
പൂതൃക്കോവില്‍ വിനായകന്‍ എന്ന പുതുമുഖം ആദ്യമായി എത്തുന്ന പൂരം കൂടെയാണ് ഇത്തവണ ആയിരം കണ്ണിയിലേത്.അവന്റെ മിന്നുന്ന പ്രകടനത്തിനായി കാണികള്‍ കാത്തിരിക്കുന്നു. കര്‍ണ്ണനും ചെര്‍പ്ലശ്ശേരി പാര്‍ത്ഥനും നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ബാസ്റ്റ്യന്‍ വിനയ ചന്ദ്രനും, ചുള്ളിപ്പറമ്പില്‍ ശ്രീറാമും എല്ലാം തലേക്കെട്ടും അണിഞ്ഞു തലയെടുപ്പോടെ എത്തും എന്നാണ് ഉത്സവപ്രെമികള്‍ കരുതുന്നത്.
തളിക്കുളത്തെ എരണേഴത്ത് ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ അവിടെ ഒരു ആനപ്രേമി ചോദിച്ചു."ഇത്തവണ തിരുവമ്പാടി ശിവസുന്ദര്‍ ആയിരം കണ്ണിക്ക് ഉണ്ടാകുമോ?""അറിയില്ല""കണ്ടില്ലെ അവന്റെ നില്‍പ്പ്, ആനാന്ന് പറഞ്ഞാല്‍ ശിവസുന്ദറും തെച്ചിക്കോട്ടുകാവും തന്നെ"തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ശിവസുന്ദറിനെ നോക്കി അയാള്‍ പറഞ്ഞു.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പൂക്കോടന്‍ ശിവന്‍ തിരുവമ്പാടി ശിവസുന്ദറായതിനുശേഷം ആയിരം കണ്ണിയില്‍ ഇതുവരെ എത്തിയിട്ടില്ല.
ആനപ്രേമികളെ വേദനയില്‍ ആഴ്ത്തിയ സംഭവം ആയിരുന്നു കഴിഞ്ഞതവണ ആയിരംകണ്ണിയിലെ ഉത്സവപ്പറമ്പില്‍ നിറഞ്ഞുനിന്ന സാജ്പ്രസാദെന്ന കൊമ്പന്റെ അകാല വിയോഗം.കഴിഞ്ഞ വര്‍ഷം വീരസവര്‍ക്കര്‍ കമ്മറ്റിക്കാര്‍ പതിച്ച് സാജ്പ്രസാദിന്റെ ചെവിയാട്ടിപ്പിടിച്ച് തലയെടുപ്പോടെ നില്‍ക്കുന്ന പോസ്റ്ററുകള്‍ ഇനിയും ഒളിമങ്ങാതെ പല ചുമരുകളിലും നില്‍ക്കുന്നു.കണ്ടമ്പുള്ളിയും സാജ്പ്രസാദും കണ്ടമ്പുള്ളീ വിജയനും താരങ്ങളായി വിലസിയ ക്ഷേത്രമുറ്റത്ത് ഇത്തവണ അവരുടെ തലയെടുപ്പുള്ള ഓര്‍മ്മകളുമായി ആനപ്രേമികള്‍ എത്തും .
പൊക്കുളങ്ങര്‍ ഉത്സവം മാര്‍ച്ച് 12ന്. നാഷ്ണല്‍ ഹൈവേ 17 ല്‍ വാടാനപ്പള്ളിയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന പൊക്കുളങ്ങര ഉത്സവം മല്‍സരപ്പൂരത്തിന്റെ മറ്റൊരു വേദിയാണ്. ഇവിടെയുംതിടമ്പ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
ഉഷാറില്ലാത്ത പെരിങ്ങോട്ടുകര ഉത്സവം.
അന്തിക്കാട്ടുകാരെ സംബന്ധിച്ചിടത്തോളം തിരുവോണം പോലെ ഒന്നാണ് പെരിങ്ങോട്ടുകര ഉത്സവം.ബന്ധുവീടുകളീല്‍ നിന്നും വിരുന്നുകാര്‍ വരും ദൂര ദേശങ്ങളില്‍ നിന്നുപോലും ഉത്സവത്തിനു ലീവെടുത്ത് ആളുകള്‍ എത്തും അത്രക്കും ഉത്സവം അവരുടെ ജീവിതവുമായി ഇഴപിരിക്കാനാവാത്ത രീതിയില്‍ ബന്ധപ്പെട്റ്റുകിടക്കുന്നു.ചെത്തുതൊഴിലാളീകളെ സംബന്ധിച്ചേടത്തോളം ഉത്സവത്തിനു ബോണസ്സുമുണ്ട്.
പെരിങ്ങോട്ടുകര ഉത്സവം എന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക തലയെടുപ്പുള്ള ഏഴുകൊമ്പന്മാരെയും വൈകുന്നേരത്തെ വെടിക്കെട്ടുമാണ്.കഴിഞ്ഞവര്‍ഷത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ടിനു ഉഷാറുകുറവായിരുന്നു.ചുള്ളിപ്പറമ്പില്‍ സൂര്യന്‍,ബാസ്റ്റ്യന്‍ വിനയശങ്കര്‍,പട്ടത്ത് ശ്രീകൃഷ്ണന്‍,ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍,പാമ്പാടിരാജന്‍ തുടങ്ങിയ കൊള്ളാവുന്ന ഗജവീരന്മാര്‍ തന്നെയാണ് പെരിങ്ങോട്ടുകര ഉത്സവത്തിനു ഇത്തവണയും അണിനിരന്നത്,പക്ഷെ ആനകള്‍ തലയുയര്‍ത്തിപ്പിടിക്കുവാന്‍ മടിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്.ഏതുത്സവത്തിനു ചെന്നാലും അവിടെ തന്റെ തലപിടുത്തം കൊണ്ട് മൊത്തം കാണികളെ തന്നിലേക്ക് ആകര്‍ഷിക്കുന്ന വിഷ്ണുശങ്കര്‍ പോലും എന്തുകൊണ്ടോ തലപൊക്കിപ്പിടിക്കാതെ നില്‍ക്കുന്നത് കാണികളില്‍ നിരാശയുളവാക്കി.ആനകളില്‍ തിടമ്പ് ചുള്ളീപ്പറമ്പില്‍ സൂര്യനും വലം കൂട്ട് പട്ടത്ത് ശ്രീകൃഷ്ണനും ഇടം കൂട്ട് ബാസ്റ്റ്യന്‍ വിനയശങ്കറും ആയിരുന്നു.തുടര്‍ന്ന് പാമ്പാടിരാജന്‍ ,ചുള്ളിപ്പറമ്പില്‍ വിഷ്ണു,പട്ടിമറ്റം രാമന്‍ കുട്ടി,ചുള്ളിപ്പറമ്പില്‍ ശ്രീരാം എന്നിവര്‍ യഥാക്രമം സ്ഥാനങ്ങളില്‍ അണിനിരന്നു.
ആനപ്രേമികളെ സംബന്ധിച്ചേടത്തോളം പാമ്പാടിരാജനു ഇത് രണ്ടാം ജന്മമാണ്. എരണ്ടക്കെട്ടില്‍ നിന്നും ഒരു പറ്റം ആളുകളുടെ പ്രാര്‍ഥനയും വൈദ്യന്മാരുടെ മികച്ച ചികിത്സയും പരിചരണവും കൊണ്ട് മാത്രം രക്ഷപ്പെട്ട അവനെ അതുകൊണ്ടുതന്നെ ആനപ്രേമികള്‍ പ്രത്യേകം ശ്രദ്ദിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ആനയുടെ പാപ്പാന്‍ ആനയെ അനാവശ്യമായി തോട്ടികൊണ്ട് കുത്തിയും തല്ലിയും അസ്വസ്ഥനാക്കുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്.പല ആനപ്രേമികളും ഇതിനെതിരെ രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു.
അടിച്ചുപൂസായി ആനപ്പുറത്തുകിടന്ന്
മറ്റൊരു സംഭവം പാപ്പാന്‍ അടിച്ചുപൂസായി ആനപ്പുറത്തുകിടന്ന് പാവറട്ടിയില്‍ നിന്നും ചാവക്കാടിന്റെ പ്രാന്തപ്രദേശത്തേക്ക് നടത്തിയ യാത്രയാണ്.ഈ സംഗതി ഗിന്നസ് ബുക്കില്‍ ഇടം പിടിക്കേണ്ടതാണ്.മൂന്നു പാപ്പാന്മാരില്‍ രണ്ടുപേര്‍ ഫിറ്റായി നേരത്തെ പാവറട്ടില്‍ സൗകര്യം ഒത്തുവന്ന സ്ഥലങ്ങളില്‍ കിടപ്പായി.പുറത്തിരുന്ന ചുള്ളന്‍ താഴെ ഇറങ്ങി റോഡുവക്കില്‍ കിടക്കാനൊന്നും മിനക്കെട്ടില്ല.ഇനി അധവാ റോഡുസൈഡില്‍ കിടന്നാല്‍ ആരുകാണാന്‍. കക്ഷി ആനപ്പുറം വിഷ്ണുലോകമാക്കി. പാപ്പാന്മാര്‍ സ്മോളടിച്ചപ്പോള്‍ തനിക്ക് തരാഞ്ഞതൊന്നും ആന അതൊന്നും കാര്യമാക്കിയില്ല കക്ഷി നടപ്പുതുടര്‍ന്നു.പുറത്തു ഫിറ്റായി കിടക്കുന്ന പാപ്പാനെ കണ്ട് ഒരു രസികന്‍ ചോദിച്ചത്രെ
"കുമാരോ പാപ്പാന്‍ ആനപ്പുറത്തിരുന്ന് വാളുവെക്കോ?"പാപ്പാനെ ഉണര്‍ത്തിയാല്‍ ആന ഇടയുമോന്ന് ഒരു അഭിപ്രായം "പണ്ടാരമടങ്ങാന്‍ ആ കുരിപ്പെങ്ങാനും ആനേടേ കാലിന്റെ ചുവട്ടിലൊട്ട് വീണു പപ്പടാവോ?" തു വേറെ ഒരു കൂട്ടര്‍.
ആനപ്പുറത്തുനിന്നും പാപ്പാന്‍ അഥവാ താഴെവീഴുകയാണെങ്കില്‍ അതു ലൈവില്‍ പകര്‍ത്തുവാന്‍ ക്യാമറാക്കാര്‍.ആനപ്പുറത്തു "വെള്ളപ്പുറത്തുകിടക്കുന്ന" ചുള്ളന്റെ കയ്യില്‍ ഉണ്ടായിരുന്ന ചെപ്പിത്തോട്ടി താഴെ വീണപ്പോള്‍ ആന അതെടുത്ത് ചുള്ളനൊരു പെടകൊടുത്ത് തിരികെ ഏല്‍പ്പിച്ചു. "ഇടഞ്ഞ പാപ്പാന്റെ കൃഷ്ണമണിയില്‍ തോട്ടികേറ്റല്ലേ ആനേ" എന്ന് വീണ്ടും കമന്റ്.കാര്യങ്ങള്‍ നിയന്ത്രിക്കുവാനെത്തിയ പോലിസും ആനക്കാരനും ഇതിനിടയില്‍ ഒന്ന് ഇടഞ്ഞുവത്രെ!സംഗതി കേട്ടറിഞ്ഞു ചെല്ലുമ്പോഴേക്കും ആനയെ തളച്ചു.
സംഗതി കാണുവാന്‍ നൂറേനൂറില്‍ അന്തിക്കാട്ടുകാരനായ സനീബെന്ന ചെത്തുകാരന്റെ വണ്ടിയില്‍ ആയിരുന്നു പോയത്. "ഈ സംഭവം കൊടകരയില്‍ ആയിരുന്നേല്‍ നിന്റെ ആ ഗഡി കഥയാക്കിയേനേ" എന്നു പറഞ്ഞത് സജീവേട്ടന്‍ എന്ന പുരാണക്കാരനെ വായനക്കാര്‍ എങ്ങിനെ ഉള്‍ക്കൊള്ളുന്നു എന്നുള്ളതിനു തെളിവായി.
Tuesday, October 16, 2007
ആനകളുടെ ഏക്കത്തുക വര്‍ദ്ധിക്കുന്നു.

Wednesday, May 16, 2007
ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-2
ആനയെകയറുകൊണ്ട് കെട്ടിയിടുമോ? ആനകയറുപൊട്ടിക്കില്ലെ? ഇതൊക്കെയായിരുന്നു പഠിക്കാനിരിക്കുമ്പോള്‍ എന്റെ ചിന്തകള്‍.പിന്നീട് നേരിട്ട് ചെന്ന് കണ്ടപ്പോഴാണ് കാലില്‍ ആണികള്‍ തറച്ച ഒരു ബെല്‍റ്റ് ഇട്ടിരിക്കുന്നതും അതില്‍ നിന്നും കയര്‍ കെട്ടിയിരിക്കുകയാണെന്നതും. ആന അല്‍പം വേഗത്തില്‍ നടന്നാല്‍ കയര്‍ മുറുകും ബെല്‍റ്റിലെ ആണികള്‍ കാലില്‍ തുളയും എന്നത് മനസ്സിലായത്. അങ്ങനെയിരിക്കെ ഒരുദിവസം കേട്ടു രാത്രി ആന കെട്ടഴിഞ്ഞുപോയെന്ന്.അടുത്തവീട്ടിലെ ആള്‍ അനക്കം കേട്ട് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ വൈക്കോല്‍ തുറു നിന്ന് അനങ്ങുന്നു.അയാള്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി ടോര്‍ച്ചടിച്ചപ്പോള്‍ ആനനിന്നു വൈക്കോല്‍ വാരിവീശുന്നു. ഒച്ചയുണ്ടാക്കതെ പുറകുവശത്തുക്കൂടെ ചെന്ന് ഡോക്ടറെ വിളിച്ചുണര്‍ത്തികാര്യം പറഞ്ഞു. പാപ്പന്‍ വന്ന് വിളിച്ചപ്പോള്‍ കക്ഷി ഒരു പിടിവൈക്കോലുമായികൂടെ പോരുകയും ചെയ്തു. അതിനുശേഷം അവന്റെ കാലുകളില്‍ ചങ്ങലകിലുക്കം വന്നു.
ഇക്കാലത്താണ് ആനയുടെ പുറത്തൊന്ന് കയറിയാല്‍ കൊള്ളാം എന്ന് ആഗ്രഹം മനസ്സില്‍ മുളപൊട്ടിയത്. വളരെപെട്ടെന്നുതന്നെ അത് ആനയോളം വളര്‍ന്നു.ഡോക്ടറുടെ മണികണ്ഠന്‍ എന്ന ബീഹാറി ആള്‍കുഴപ്പക്കാരനല്ലെന്ന് അല്‍പ്പകാലത്തിനകം മനസ്സിലായി.ഇതിനിടയില്‍ പാപ്പാനുമായി സൗഹൃദം സ്ഥാപിച്ച് ആനയെ തൊടുകയും പഴം കൊടുക്കുകയുമൊക്കെ ചെയ്യുവാന്‍ ധൈര്യമായി. അങ്ങനെയിരിക്കെ ഒരുദിവസം ആനയുടെ പുറത്തുകയറുവാന്‍ കക്ഷി അനുവാദം തന്നു.അതിനയാള്‍ ദക്ഷിണയായി ഒരുകുപ്പി കള്ളിനുള്ള കാശും വാങ്ങി.മുങ്കൈകള്‍ മടക്കി ആന ഇരുന്നു. മെല്ലെ പാപ്പാന്റെ സഹായത്താല്‍ ആനയുടെ ചെവിയില്‍ പിടിച്ച് (ചെവിക്ക് പിടിച്ചാല്‍ ഇനി ആനക്ക് വേദനയാകുമോന്ന് കരുതി ബലം കുറച്ചാണ് പിടിച്ചത്) കയറി. രണ്ടുകാലും ഇരുവശത്തേക്കുമായി ഇരുന്നു. വട്ടക്കയറില്‍ മുറുക്കെ പിടിച്ചോന്ന് പാപ്പാന്‍ പറഞ്ഞതു പ്രകാരം പരമാവധി ഇറുകെ പിടിക്കുകയും ചെയ്തു.എന്നിട്ട് ചെട്ടന്‍ കയറുന്നില്ലെ എന്ന് രണ്ടാം പാപ്പാനോട് ചൊദിക്കുവാന്‍ പോകുമ്പോഴേക്കും ആന നിവര്‍ന്നു നിന്നു.ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നീട് ആ ഇരുപ്പില്‍ അല്‍പ്പം ഗമയൊക്കെ തോന്നി.ആനനടക്കാന്‍ തുടങ്ങിയപ്പോള്‍ ആ താളത്തില്‍ ഞാനും ആടുവാന്‍ തുടങ്ങി. അല്‍പ്പദൂരം നടന്ന് റോഡിലെത്തിയതോടെ സംഗതി ഗുലുമാലായി. വീട്ടുകാര്‍ അറിയാതെ പാപ്പാനുമായി രഹസ്യമായിനടത്തിയ സംഗതി ചുറ്റുവട്ടത്തുള്ളവരൊക്കെ കണ്ടു. വീട്ടില്‍ നിന്നും അല്‍പ്പം വഴക്കു കേട്ടെങ്കിലും അത് മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു.
ആനയുടെ വിലയെക്കുറിച്ചും അതുചത്താല്‍ ഇന്‍ഷൂര്‍ലഭിക്കും എന്നും മറ്റും ഡോക്ടര്‍ പറഞ്ഞാണ് അറിയുന്നത്.ഉയരംകൊണ്ട് കേമന്മാരാണെങ്കിലും അഴകില്‍ പിന്നോക്കം നില്‍ക്കുന്ന ബീഹാറി ആനകളുടെ വരവും കൂടാന്‍ തുടങ്ങിയ സമയം ആയിരുന്നു അത്. ബീഹാറില്‍ സോണ്‍പൂരെന്ന ഒരു സ്ഥലമുണ്ടെന്നും അവിടെ വര്‍ഷത്തില്‍ ഒരിക്കള്‍ ആനകളെ ആടുമാടുകളെപ്പോലെ കൊണ്ടുവന്ന് വില്‍ക്കുന്ന മേളയുണ്ടെന്നും അറിയുന്നത്. ബീഹാറില്‍ ആനകള്‍ക്ക് വിലകുറവായിരുന്നു പിന്നെ ഇവിടെയെത്തുമ്പോഴാണത്രെ വിലകൂടുന്നത്.ഇവിടെ കൊണ്ടുവന്ന് മലയാളം പഠിപ്പിച്ച് അവയെ ഉത്സവങ്ങള്‍ക്കിറക്കുവാന്‍ തയ്യാറാക്കുന്നു.സ്വര്‍ണ്ണക്കുമിളകള്‍ ഉള്ള നെറ്റിപ്പട്ടത്തിനു പകരം ചാക്കുകൊണ്ടുള്ള "ചാക്കുപട്ടങ്ങള്‍" കെട്ടിയായിരിക്കും ആദ്യം പരിശീലനം. പിന്നീട് ഉത്സവങ്ങളില്‍ പേരെടുക്കുന്നതോടെ അവയുടെ വില മോഹവിലയായി മാറുന്നു.മോഹവിലയെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മവരിക പൂക്കോടന്‍ ശിവന്റെ കാര്യമാണ്. പൂക്കോടന്‍ ശിവന്‍ എന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദറിനെ മോഹവിലക്ക് വാങ്ങാന്‍ പലരും തയ്യാറായെങ്കിലും ഉടമ അതിനെ വില്‍ക്കുവാന്‍ തയ്യാറായില്ല. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞപ്പോള്‍ തട്ടകത്തിനു ലക്ഷണമൊത്ത പുതിയ ആനയെതിരഞ്ഞ് നടന്നവരുടെ നോട്ടം ചെന്നെത്തിയത് പൂക്കോടന്‍ ശിവനില്‍. ഒടുവില്‍ തൃശ്ശൂരിലെ സുന്ദര്‍മേനോന്‍ വഴി അവന്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗമായി.എങ്കിലും വില ഒട്ടും മോശമായില്ല.ലക്ഷണമൊത്ത ആ ഗജവീരനു 28 ലക്ഷത്തോളം മുടക്കിയെന്നാണ് കേട്ടത്.പിന്നീട് അടുത്തകാലത്ത് കൈരളിടിവിയുടെ പ്രോഗ്രാമ്മില്‍ പറയുന്നത് കേട്ടു അരക്കോടിവരെ മോഹവിലയുള്ള ആനകേരളത്തില്‍ ഉണ്ടെന്ന്. ആരായിരിക്കാം ആ കേമന്‍? തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍? അതോ തിരുവമ്പാടിശിവസുന്ദറോ? ഇനിയഥവാ പാമ്പാടിരാജനോ?
Wednesday, May 09, 2007
ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-1
ഉത്സവങ്ങള്‍ എന്നും ലഹരിയായിരുന്ന എന്റെ ഓര്‍മ്മകളിലേക്ക് ആദ്യമായി ചെവിയാട്ടി ചങ്ങലകിലുക്കി കടന്നു വന്ന ആന ഏതായിരിക്കും? പലപ്പോഴും ഞാന്‍ ഓര്‍ത്തുനോക്കാറുണ്ട് പക്ഷെ കൃത്യമായ ഒരു ഉത്തരം കിട്ടാറില്ല.ഒരു പക്ഷെ അത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏതെങ്കിലും ആനയാകാം അല്ലെങ്കില്‍ ഉത്സവങ്ങളിലെ തിളങ്ങുന്ന നെറ്റിപ്പട്ടം ചാര്‍ത്തിയ ഏതെങ്കിലും കൊമ്പനുമാകാം. പെരിങ്ങോട്ടുകര ഉത്സവവും അന്തിക്കാട്ടെ കാളീടെ അമ്പലത്തിന്റെ ഉത്സവവും പിന്നെ ഏങ്ങണ്ടിയൂരിലെ ശിവരാത്രി പൊക്കുളങ്ങര ആയിരം കണ്ണി ക്ഷേത്രങ്ങളിലെ ഉത്സവം വാടാനപ്പള്ളി ക്ഷേത്രോത്സവം തളിക്കുളം എരണേഴത്ത് അമ്പലത്തിലെ ഉത്സവം അങ്ങിനെ പല ഉത്സവങ്ങളും ഇന്നും എന്റെ മനസ്സില്‍ ഉണ്ട് എങ്കിലും ആദ്യമായി കണ്ട ആനയുടെ പേര്‍ ഇനിയും അറിയില്ല.പേരുകള്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ ആദ്യം ഓടിയെത്തുക ഗുരുവായൂര്‍ പത്മനാഭന്‍, ശങ്കരങ്കുളങ്ങര ഗണപതി,കണ്ടമ്പുള്ളി ബാലനാരായണന്‍ തുടങ്ങിയ പേരുകളായിരിക്കും.ഉയരം കൊണ്ട് കേമനായിരുന്ന കണ്ടമ്പുള്ളി പക്ഷെ സൗന്ദര്യത്തില്‍ ഒരിക്കലും പത്മനാഭന്റെ ഏഴയലത്തുപോലും എത്തില്ല.
അക്കാലത്ത് ആയിരം കണ്ണിക്ഷേത്രത്തിലെ ഉത്സവത്തിനാണ് കൂടുതല്‍ ആനകള്‍ പങ്കെടുത്തിരുന്നത്. വാടാനപ്പള്ളിമുതല്‍ ചേറ്റുവ വരെയുള്ള പ്രദേശത്തുനിന്നും വിവിധ ആഘോഷകമ്മറ്റികള്‍ മല്‍സര ബുദ്ധിയോടെ അതില്‍ പങ്കുകൊണ്ടു.ഉയരം നോക്കി ആനകള്‍ക്ക് സ്ഥാനം നിശ്ചയിക്കുന്ന പതിവായിരുന്നു അവിടെ.ആനകള്‍ തലയുയര്‍ത്തുവാന്‍ പാപ്പാന്മാര്‍ അവയുടെ താടിയിലും ചെവിക്കുന്നിയിലും കത്തിയോ കുന്തമോ ഉപയോഗിച്ച് കുത്തും. അതോടെ അവ തലകൂടുതല്‍ ഉയര്‍ത്തും. ആരൊക്കെ മല്‍സരിച്ചാലും മണപ്പാട് ഉത്സവക്കമ്മറ്റി കൊണ്ടുവരുന്ന ബീഹാറിയായ കണ്ടമ്പുള്ളി ബാലനാരായണനു തന്നെയായിരുന്നു എല്ലാ വര്‍ഷവും തിടമ്പ്. വിജയന്‍ എന്ന ആനയെ വലം കൂട്ടായും ഇടം കൂട്ടായി ഗണപതിയേയും തിരഞ്ഞെടുക്കുന്നതോടെ പത്മനാഭനെ കൊണ്ടുവന്ന വിഭാഗം ഒന്നുകില്‍ ആനയെ നടുഭാഗത്തുനിന്നും പിന്വലിച്ച് വടക്കേ അറ്റത്തേക്ക് മാറ്റിനിര്‍ത്തും.അല്ലെങ്കില്‍ രാത്രി കക്ഷിയെ വലം കൂട്ടായി നിര്‍ത്തും.മിക്കവാറും വര്‍ഷങ്ങളില്‍ ഇതായിരുന്നു പതിവ് ഇതിനിടയില്‍ ആയിരം കണ്ണി ഉത്സവത്തിനു തലേന്നുള്ള പൊക്കുളങ്ങര പൂരവും കൂടുതല്‍ നന്നാകുവാന്‍ തുടങ്ങി. അവിടെയും ആനകളുടെ പൊക്കം തന്നെയായിരുന്നു മാനദണ്ഡം.അവിടെ പക്ഷെ ഗുരുവായൂര്‍ പത്മനാഭനും ഗണപതിയും ഒന്നു പങ്കെടുക്കാറില്ല.
പിന്നീട് ഓര്‍മ്മയില്‍ വരുന്ന തലയെടുപ്പുള്ള ആന പന്നിശ്ശേരി ആണ്ടവന്‍ ആയിരുന്നു.അഴകില്‍ മികച്ചുനിന്ന ചീരോത്ത് രാജീവ് ഇന്ന് ഓര്‍മ്മയായി.തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവ് ശ്രീപരമേശ്വരനും ഒന്നും ഈ ഉത്സവങ്ങളില്‍ പങ്കാളികള്‍ ആയിരുന്നില്ല.പൂക്കോടന്‍ ശിവന്‍ എന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദര്‍ അന്ന് പങ്കെടുക്കാറുണ്ടായിരുന്നോ എന്ന് അറിയില്ല. അക്കാലത്ത് ഗുരുവായൂരിലേയും മറ്റും ദേവസ്വം ആനകളെ ഒഴിവാക്കിയാല്‍ ചുരുക്കം ചില ആനകള്‍ക്കേ കഴുത്തില്‍ പേരെഴുതിയ ലോക്കറ്റ് ഉണ്ടാകാറുള്ളൂ.എന്നാല്‍ കര്‍ണ്ണനേയും മന്ദലാംകുന്ന് ഗണപതിയേയും തിരിച്ചറിയുവാന്‍ അതിന്റെ ആവശ്യം ഉണ്ടായിരുന്നുമില്ല.ഉയരം കൊണ്ട് സൂര്യനും,നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി.നല്ല സൗന്ദര്യമുള്ള പട്ടത്തുശ്രീകൃഷ്ണന്‍ പിന്നീടെത്തി.
ഇടക്കെപ്പോഴോ വാടാനപ്പള്ളിക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിയ രാമചന്ദ്രന്‍ വളരെ പെട്ടെന്നു തന്നെ ഉത്സവപ്രേമികളുടെ മനസ്സില്‍ കയറിക്കൂടി.ഉത്സവപ്പറമ്പുകളില്‍ കൂട്ടാനകള്‍ക്കിടയില്‍ അല്‍പ്പം ചില കുസൃതികള്‍ കാണിക്കും എങ്കിലും അവനെ ആളുകള്‍ക്ക് വലിയ ഇഷ്ടമായി.ആയിരം കണ്ണിയടക്കം പ്രമുഖരായ ആനകള്‍ പങ്കെടുക്കുന്ന വേദികളില്‍ തന്റെ സൗന്ദര്യവും തലയെടുപ്പും കൊണ്ട് അവന്‍ വിജയക്കൊടി പാറിച്ചു. പൊക്കം കൊണ്ട് കണ്ടമ്പുള്ളിയാണെകിലും തലയുയര്‍ത്തിപ്പിടിച്ചാല്‍ അവന്‍ കണ്ടമ്പുള്ളി ബാലനാരായണനേയും കവച്ചുവെക്കുന്ന വിസ്മയകരമായ കാഴച പല ഉത്സവപ്പറമ്പുകളിയം ആനപ്രേമികളെ കോരിത്തരിപ്പിച്ചു.ഉയരത്തിന്റെ കാര്യത്തില്‍ ചുള്ളിപ്പറമ്പില്‍ സൂര്യന്‍ ഒരുപക്ഷെ കേരളത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കും എങ്കിലും രാമചന്ദ്രന്റെ തലയെടുപ്പ് ഒന്ന് വേറെതന്നെ. ഇന്നു കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ സൂപ്പര്‍സ്റ്റാര്‍പദവി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുതന്നെ. കേരളത്തില്‍ ഏറ്റവും അധികം കലണ്ടറുകളും ഫോട്ടോകളും വിറ്റുപോകുന്നതും ഏറ്റവും അധികം സ്വീകരണങ്ങള്‍ ലഭിക്കുന്നതും ഫ്ലെക്സ് ബോര്‍ഡുകളും തെച്ചിക്കോട്ടുകാവിന്റേതു തന്നെ. ഇന്നു തെച്ചിക്കോട്ടുകാവിന്റെ ഏക്കത്തുക മറ്റേതാനയേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നു.(നെന്മാറ വല്ലങ്ങി വിഭാഗത്തിന്റെ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ തുകക്ക് ഏക്കം ഉറപ്പിച്ച ഗുരുവായൂര്‍ പത്മനാഭന്റെ ചരിത്രം മറക്കുന്നില്ല, എന്നാല്‍ മറ്റുത്സവങ്ങള്‍ക്ക് ഇന്ന് രാമചന്ദ്രനു തന്നെയാണ് കൂടുതല്‍ ഏക്കം) അഴകും ഉയരവും ഒക്കെയുണ്ടെങ്കിലും വടക്കും നാഥന്റെ മുമ്പില്‍ ചമയങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുവാന്‍ ഇനിയും അവനു സാധിച്ചിട്ടില്ല എന്നാണറിവ്.
തുടരും..............
Friday, April 27, 2007
തൃശ്ശൂര്‍ പൂരത്തിനു ആന ഓടി,അട്ടിമറിയോ?
ഇത്തവണ തുടക്കം മുതല്‍ തൃശ്ശൂര്‍പൂരം കലക്കാന്‍ പലരും "തൊരപ്പന്‍" പണി(ക്ഷമിക്കുക ഞാന്‍ ഒരു പൂരക്കമ്പമുള്ള തൃശ്ശൂര്‍ക്കാരനായിപ്പോയി)നടത്തിയിരുന്നു. എന്നാല്‍ അതൊക്കെ തൃശ്ശൂരിലെ ജനങ്ങളും ദേവസ്വങ്ങളും ജനപ്രതിനിധികളും കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചു. ഒടുവില്‍ മിനിഞ്ഞാന്ന് വടക്കും നാഥന്റെ ആകാശത്ത് അമിട്ടുകള്‍ പൊട്ടിവിരിഞ്ഞപ്പോള്‍ ഹര്‍ഷാരവത്തോടെ തൃശ്ശൂര്‍ക്കാര്‍ തങ്ങളുടെ വിജയം ആഘാഷിച്ചു.വെടിക്കെട്ടു നിരോധിക്കുവാന്‍ കേസു സുപ്രീം കോടതിയില്‍ എത്തിയെങ്കിലും ചില നിബന്ധനകളോടെ പൂരം നടത്തുവാന്‍ അനുമതിനല്‍കി.
അതു കഴിഞ്ഞപ്പോള്‍ പകല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനെ കുറിച്ചായി തര്‍ക്കം.എന്നാല്‍ പൂരത്തിനു ആനയെ എഴുന്നള്ളിക്കുവാന്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായവിധി ദേവസ്വങ്ങള്‍ നേടിയെടുത്തു.അങ്ങിനെ രാവിലെ മുതല്‍ ചെറുപൂരങ്ങള്‍ വരവായി പനമുക്കുമ്പിള്ളീ, ചെമ്പൂക്കാവ്,നെയ്തലക്കാവ്,കാരമുക്ക്,അയ്യന്തോള്‍ കാര്‍ത്ത്യായനിക്ഷേത്രം തുടങ്ങി എട്ടു ക്ഷേത്രങ്ങളില്‍ നിന്നും ചെറുപൂരങ്ങള്‍ വന്നു വടക്കുമ്ന്നാഥന്റെ മുമ്പില്‍.വൈകീട്ട് ഏതാണ്ട് നാലേമുക്കാലിനാണ് ആന ഓടിയത്. കുടമാറ്റം തുടങ്ങുന്നതിനുമുമ്പുതന്നെ തെക്കേഗോപുരനടയില്‍ ജനസമുദ്രം ആയിരുന്നു.അക്കൂട്ടത്തില്‍ ഒരു സ്ഥാനം പിടിക്കുവാന്‍ ഞാനും തെക്കോട്ടു നീങ്ങി. ഇതിനിടയില്‍ ഒരാന പാഞ്ഞുവരുന്നതുകണ്ടു കൂടെ ഒരു ക്യാമറാമാനും പാപ്പാന്മാരും.പുറത്തു രണ്ടു പേര്‍ ഇറുക്കിപ്പിടിച്ചിരിപ്പുണ്ട്.ആളുകളെ ഉപദ്രവിക്കുവാന്‍ മുതിരാതെ വല്ലാതെ ഭയപ്പെട്ടാണ് ആന ഓടിയിരുന്നത്.(ആഴ്ചകള്‍ക്ക് മുമ്പ് ചേറ്റുവയില്‍ വിരണ്ട ആന കലിപിടിച്ച് പാഞ്ഞുനടക്കുകയായിരുന്നു)ആന കുറുപ്പം റോഡുവഴി തെക്കോട്ട് ഓടിയെങ്കിലും അതിനെ കൊക്കാലക്കുസമീപം വെച്ച് പിടിച്ചതായി അറിയുന്നു.മറ്റൊരാന പൂരപ്പറമ്പില്‍ വട്ടം കറങ്ങി നടക്കുന്നുണ്ടയിരുന്നെങ്കിലും അതിനെയും തളച്ചു.ആളുകള്‍ ആനയെ പ്രകോപിപ്പിക്കുന്നത് നിയന്ത്രിക്കുവാന്‍ കഴിയാത്തത് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതിനു ചേറ്റുവയിലെ അനുഭവം ധാരാളമാണ്.ഇവിടേയും ഇതു തന്നെയാണ് നടന്നിരുന്നത്.
ഇപ്പോള്‍ കുടമാറ്റം നടന്നുകൊണ്ടിരിക്കുന്നു.ഉത്സവത്തിന്റെ മാറ്റിനുയാതൊരു പൊലിമക്കുറവും ഇല്ലാതെ പൂര്‍വ്വാതികം നന്നായിത്തന്നെ കുടകള്‍ മാറിക്കൊണ്ടിരിക്കുന്നു.പാറേമേക്കാവ് വിഭാഗത്തിന്റെ കുടകള്‍ ആണു കൂടുതല്‍ നന്നായിരിക്കുന്നത്.പൊതുവെ ശാന്തവും സമാധാനപരമായും നടന്നിരുന്ന ഉത്സവത്തിനിടയില്‍ പ്രകോപനം ഒന്നും ഇല്ലാതെ ആന വിരണ്ടത് പൂരപ്രേമികളെ ആശങ്കയിലാക്കി.എന്തുകൊണ്ട് ആന പെട്ടെന്ന് ഓടി എന്നതതിന്റെ ദൃശ്യങ്ങള്‍ കണ്ടാലെ അറിയാന്‍ കഴിയൂ.
"ഇതിലെന്തോ തരികിടയുണ്ട് അല്ലാണ്ടെ ആന ഓടില്ല" ഇതു തന്നെയാണ് പൂരപ്പറമ്പില്‍ ഓരോരുത്തര്‍ക്കും പറയാനുള്ളത്.(ക്യാമറയുമായി രാവിലെ മുതല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന ചങ്ങതിയെ ആനയിടഞ്ഞതിനിടയില്‍ കൂട്ടം തെറ്റിപ്പോയി ഇല്ലേല്‍ ആ ചിത്രം കൂടെ ചേര്‍ക്കാമായിരുന്നു)
Thursday, April 26, 2007
ഉഷാറില്ലാത്ത തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്.
എന്തായാലും പഴയ കാല സാമ്പിള്‍ വെടിക്കെട്ടിന്റെ നാലയലത്തുപോലും എത്തുന്നതായില്ല ഇത്തവണത്തെ വെടിക്കെട്ട്. ഓരോ പാരകള്‍മൂലം സാമ്പിളിന്റെ സൗന്ദര്യം നഷ്ടപ്പെട്ടു..ഡേസിബെല്‍ അളവുകാര്‍ പോയപ്പോഴാകും ഏതാണ്ട് എട്ട് മണിക്ക് ശേഷം ഇരുഭാഗവും അല്‍പ്പം ചില ഉഷാര്‍ അമിട്ടുകള്‍ പൊട്ടിച്ചു.നിരവധി നിലകള്‍ പൊട്ടുന്നവയൊക്കെ ഇനി ഒര്‍മ്മമാത്രം.ചിലര്‍ക്ക് പേരെടുക്കുവാന്‍ ചെയ്യുന്ന ശ്രമങ്ങള്‍മൂലം തൃശ്ശൂര്‍പൂരത്തിന്റെ തനതു സൗന്ദര്യം ആണ് ഇല്ലാണ്ടാവുന്നെ.
പൂരത്തിനു പാരവെക്കുന്നവര്‍ അറിയുവാന്‍.ഇന്നത്തെ വെടിക്കെട്ട് കണ്ടും കേട്ടും ആരുടേയും ചെവി പൊട്ടുകയോ ഏതെങ്കിലും പെണ്ണിന്റെ ഗര്‍ഭം അലസുകയോ ചെയ്തിട്ടില്ലാന്നാണ് കേട്ടത്.എന്തായാലും എന്നെപ്പോലുള്ള "പൂരപ്രാന്തന്മാര്‍" ആശ്വസിക്കുന്നു പേരിനെങ്കിലും സാമ്പിള്‍വെടിക്കെട്ടു നടന്നല്ലോ. ഇനി പൂരവും കേമമാകും എന്ന് പ്രതീക്ഷിക്കുന്നു.
Wednesday, April 11, 2007
കലിതുള്ളുന്ന കരിവീരന്മാര്‍
ദേവീദാസന്റെ പരാക്രമങ്ങള്‍ കഴിഞ്ഞതും വാടാനപ്പള്ളിയില്‍ ചുള്ളിപ്പറമ്പില്‍ സൂര്യന്‍ എന്ന ആനയുടെ ഊഴമായി. വാടാനപ്പള്ളിയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഈ കൊമ്പന്‍ ഇടഞ്ഞോടി. ഓട്ടത്തിനിടയില്‍ ഓട്ടോറിക്ഷതകര്‍ത്തെറിഞ്ഞു എന്നാല്‍ വഴിയില്‍ ആളുകളെ ഒന്നും ഉപദ്രവിക്കാതെ അവന്‍ തന്റെ യാത്ര തുടര്‍ന്നു. ഇടക്ക് ഒരു പഞ്ചായത്തു പൈപ്പില്‍ നിന്നും വെള്ളം വരുന്നതുകണ്ടപ്പോള്‍ കക്ഷി അവിടെ കൂടി വെള്ളം കുടിച്ചും അല്‍പം മേലേക്കൊഴിച്ചും മനസ്സും ശരീരവും തണുപ്പിച്ചു.
8-ആം തിയതി ചേറ്റുവയിലെ ചന്ദനക്കുടം നേര്‍ച്ചായിലായിരുന്നു അടുത്ത ആനയോട്ടത്തിന്റെ ഊഴം.നേര്‍ച്ചയോടനുബന്ധിച്ചുള്ള പ്രദര്‍ശനതിലാണ് ആനകള്‍ ഇടഞ്ഞത്.മൂന്നുവശവും സ്കൂള്‍ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ടൂരു കോമ്പൗണ്ടിനകത്തെ മൈതാനത്തായിരുന്നു ഇത്.ആനയുടെ അഴകും പൊക്കവും കൂടാതെ മര്യാദക്കാരനായ ആനക്കും സമ്മാനമുണ്ടായിരുന്നു.
പതിനൊന്ന് ആനകള്‍ പങ്കെടുത്ത അവിടെ മൂന്നു ആനകള്‍ ഇടഞ്ഞു.ആദ്യം ഒരു ആന ഇടഞ്ഞു വെങ്കിലും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുമുമ്പെ അവനെ അവിടേനിന്നും മാറ്റി.എന്നാല്‍ മറ്റുരണ്ടനകള്‍ ഈ പരാക്രമങ്ങള്‍ കണ്ടു വിരണ്ടു.വിനയനെന്ന കൊമ്പന്റെ പുറത്തുണ്ടായിരുന്നവരില്‍ ഒരാളൊഴികെ ഭാക്കിയെല്ലാവരും ചാടി രക്ഷപ്പെട്ടു എന്നാല്‍ സുബൈര്‍ എന്ന ചെറുപ്പക്കാരന്‍ അറ്റിന്റെ പുറത്തുനിന്നും ചാടാനാകാതെ ഇരുന്നു. തന്റെ പുറത്തിരുന്ന ആളെ തട്ടിയിടുവാന്‍ ആന നിരവധിതവണ തലകുടഞ്ഞൂം കൊമ്പുകുത്തിയും ശ്രമിച്ചെങ്കിലും അയാള്‍ വീണില്ല. ഇടക്കെപ്പോഴോ പിടിയൊന്നയഞ്ഞതും ആന കുടഞ്ഞതും ഒരുമിച്ചായി. അയാള്‍ ആനയുടെ മുന്നിലേക്കുവീണു. പലതവണ സുബൈറിനെ ആനകുത്തിയെങ്കിലും അയാള്‍ ഉരുണ്ടുമാറി.ഇതിനിടയില്‍ അയാളെ രക്ഷിക്കുവാനായി പാപ്പാന്‍ ആനയുടെ കൊമ്പില്‍ തൂങ്ങിയും വട്ടക്കയര്‍ പിടിച്ചും ശ്രദ്ധതിരിക്കുവാന്‍ ശ്രമിച്ചു. സുബൈറിനെ കൊമ്പില്‍ കോര്‍ക്കാന്‍ സാധിക്കാതായതോടെ ആന പാപ്പനെ തുമ്പിക്കൈകൊണ്ട് തട്ടിയെറിഞ്ഞു.പലതവണകുത്തിയെങ്കിലും അയാള്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, കാണികളില്‍ ചിലര്‍ ആനയുടെ ശ്രദ്ധതിരിക്കുവാന്‍ കല്ലും വടിയും എടുത്ത് ആനയെ എറിയുന്നുണ്ടായിരുന്നു. പാപ്പാനെ തന്റെ കൈയ്യില്‍ കിട്ടിയപ്പോള്‍ കുത്തിക്കൊമ്പില്‍ കോര്‍ത്തു മൈതാനത്തു തലങ്ങും വിലങ്ങും പാഞ്ഞു. ഇടക്കെപ്പോഴോ ആനയുടെ കൊമ്പില്‍ കുടുങ്ങിയ പാപ്പാന്‍ തഴെവീണു. പിങ്കാലുകൊണ്ട് അയാളെ തട്ടിയെറിഞ്ഞു ആന മുന്നോട്ടുകുതിച്ചു.ഇത്തവണ തെക്കുവശത്തെ ക്ലാസ്രൂമുകളുടെ വരാന്തയില്‍ കുടുങ്ങിയ ആളുകളായിരുന്നു ലക്ഷ്യം.അങ്ങോട്ടു പാഞ്ഞടുത്ത അനയെ ആളുകള്‍ കല്ലെറിഞ്ഞു ശ്രദ്ധതിരിച്ചു.വീണ്ടും ഗ്രൗണ്ടിന്റെ നടുവിലെത്തിയ കൊമ്പന്‍ അവിടെനിന്നിരുന്ന മറ്റൊരു ആനയെ കുത്തിമലര്‍ത്തി.തുടര്‍ന്ന് അവനെ കുത്തിയും ഉരുട്ടിയും സ്കൂള്‍ വരാന്തയിലേക്ക് കയറ്റി.
ഒരുപക്ഷെ സമീപകാല ആനയോട്ടങ്ങളുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ദൃശ്യങ്ങള്‍ വേറെയൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. നേര്‍ച്ചയുടെ ഭാഗമായി ആനകള്‍ക്ക് വളരെയധികം ദൂരം നടക്കേണ്ടിവരുന്നു ഇത് പലപ്പോഴും അവയെ ദേഷ്യം പിടിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. സ്വദവേ ശാന്തസ്വഭാവക്കാരണായ വെട്ടത്തു വിനയന്റെ ശൗര്യമ്നാട്ടുകാരെ മാത്രമല്ല മറ്റുപാപ്പന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപിച്ചു.
വിശദമായി പിന്നീടു എഴുതുന്നതാണ്.
(ഞാന്‍ നേരിട്ട് ഈ ദൃശ്യങ്ങളില്‍ ചിലതിനു സാക്ഷിയായി. ഭാര്യ ചെറിയ മുറിവുകളുമായി അല്‍ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.ഒരുപക്ഷെ സമീപകാല ആനയോട്ടങ്ങളുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ദൃശ്യങ്ങള്‍ വേറെയൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. നേര്‍ച്ചയുടെ ഭാഗമായി ആനകള്‍ക്ക് വളരെയധികം ദൂരം നടക്കേണ്ടിവരുന്നു ഇത് പലപ്പോഴും അവയെ ദേഷ്യം പിടിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. സ്വദവേ ശാന്തസ്വഭാവക്കാരണായ വെട്ടത്തു വിനയന്റെ ശൗര്യമ്നാട്ടുകാരെ മാത്രമല്ല മറ്റുപാപ്പന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപിച്ചു.)
Friday, April 06, 2007
പൂരം കലക്കികള്‍ തോറ്റു
വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍പൂരവും ഭൂമിയിലെ ദേവസംഗമം എന്ന് അറിയപ്പെടുന്ന ആറാട്ടുപുഴപൂരവും എല്ലാം ഇത്തവണനടക്കുമോ എന്ന ആശങ്കയിലായിരുന്നു ലോകമെമ്പാടുമുള്ള പൂരപ്രേമികള്‍.ഒരിക്കലെങ്കിലും ഇലഞ്ഞിത്തറമേളം ആസ്വദിച്ചിട്ടുള്‍ലവര്‍ അതിന്റെ ലഹരിയില്‍ ഭ്രമിച്ചുപോയിട്ടുള്ളവര്‍ വീണ്ടും അടുത്തവര്‍ഷം ആ ദിവസത്തിനായി കാത്തിരിക്കും.എന്നാല്‍ പൊതുതാല്‍പര്യാര്‍ഥം എന്ന പേരില്‍ ചില പൂരം കലക്കികള്‍ തൃശ്ശൂര്‍പൂരത്തിനെതിരെ കോടതികയറുകയുണ്ടായല്ലോ? ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തവ് തുണച്ചതുകൊണ്ട് ഇത്തവണയും തൃശ്ശൂര്‍പൂരം ഉണ്ടാകും.
ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല തൃശ്ശൂര്‍പൂരംവും അനുഭന്ധിച്ചുള്ള വെടിക്കെട്ടും എങ്ങനെയെങ്കിലും ഒന്നു നിര്‍ത്തുവാനുള്ള ചിലരുടെ ശ്രമങ്ങള്‍. വെടിക്കെട്ടപകടം ഉണ്ടായി എന്നപേരില്‍ ഇന്ത്യാമഹാരാജത്ത് വെടിമരുന്നു നിരോധിച്ചിട്ടില്ല എന്നത് നാം മറന്നുകൂട.അപ്പോള്‍ പൂരം ഇല്ലാതായാല്‍ സാംസ്കാരിക തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു സംഭവം നിര്‍ത്തുവാന്‍ കഴിയും എന്ന ചേതോവികാരം ആയിരിക്കാം ഇതിന്റെ പിന്നില്‍.ഇതുകേവലം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ഉത്സവമല്ല. എല്ലാവിഭാഗവും കൊണ്ടാടുന്നു ഈ പൂരം.(ചില മന്ദബുദ്ധികള്‍ ഉത്സവത്തിനെതിരാണെന്ന് മനസ്സിലാക്കുന്നു.അതു സങ്കുചിതമായ ചില വിഷയങ്ങള്‍ ഉള്ളതുകൊണ്ടുമാത്രമാണ്.ബുദ്ധി പണയം വെച്ച അക്കൂട്ടരെ ഒറ്റപ്പെടുത്താതെ നിലനിര്‍ത്തുന്നത് നാളെ വലിയ ബുദ്ധിമുട്ടുണ്ടാക്കും എന്നതില്‍ സംശയമില്ല)
മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ആകാശത്തെ അഗ്നിവര്‍ഷവും ഇല്ലാതെ എന്തോന്ന് തൃശ്ശൂര്‍പൂരം? അനുകൂലമായ കോടതിവിധിവന്നതോടെ തൃശ്ശൂര്‍ക്കാര്‍ക്ക് അതു പൂരദിവസത്തേക്കാള്‍ സന്തോഷം ഉള്ള ദിവസമായിമാറി.ഒരുപൂരം കഴിയുമ്പോള്‍ അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പാണ് ഓരോതൃശ്ശൂര്‍ക്കാരനും. ഇതിനിടയില്‍ ചില അരസികന്മാര്‍ ഷൈഞ്ചെയ്യുവാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതില്‍ ആളുകള്‍ക്ക് അമര്‍ഷം തോന്നുക സ്വാഭാവികം.ഹൈന്തവ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഇത്തരം ഉടക്കുണ്ടാക്കിയാലും ആരും ചോദിക്കില്ല എന്ന് ഉറപ്പിന്മേല്‍ ഉള്ള ചില കാര്യങ്ങള്‍ അത്രതന്നെ.ആറാട്ടുപുഴപൂരം ഭംഗിയായി തന്നെ നടന്നു.ഗംഭീര വെടിക്കെട്ടോടുകൂടിതന്നെ.നിരവധി ഗജകേസരികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ആ ഉത്സവം കണ്ടവരാരും അതു നിര്‍ത്തുവാന്‍ ആവശ്യപ്പെടില്ല.
സാങ്കേതികമായ നൂലാമാലകള്‍മൂലം പൂരം ഉണ്ടാകില്ല എന്ന ആശങ്കപരന്നപ്പോള്‍ തൃശ്ശൂര്‍ നഗരത്തില്‍ ശക്തമായ പ്രതിഷേധമാണുണ്ടായത്.എന്നാല്‍ അനുകൂലമായ വിധിവന്നതോടെ അവര്‍ അതു ആഘോഷിക്കുകയും ചെയ്തു. ഇനി 27 ആം തിയതിവരെ കാത്തിരിപ്പ്.അതിനിടയില്‍ പൂരത്തിന്റെ തയ്യാറെടുപ്പുകള്‍.ഇരുപക്ഷത്തുമായി അണിനിരക്കുന്ന ഗജവീരന്മാരെകുറിച്ചുള്ള ചര്‍ച്ചകള്‍ കുടമാറ്റത്തിന്റെയും ആകാശത്തില്‍ പൊട്ടിവിരിയുന്ന അമിട്ടിന്റെ വര്‍ണ്ണപ്രഭയെകുറിച്ചുള്ള സ്വപ്നങ്ങള്‍.
ഏപ്രില്‍ 27നു വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം വടക്കുന്നാഥന്റെ മുന്നില്‍ നടക്കുമ്പോള്‍ നമ്മള്‍ക്ക് പൂരം കലക്കാന്‍ശ്രമിച്ച് പരാജയപ്പെട്ടവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കാം. ഉത്സവത്തിനു അനുമതിനല്‍കിയ കോടതിക്കും അതുപോലെ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് മങ്ങലേല്‍ക്കാതെ നടക്കുവാനുള്ള അനുമതിക്കായി സുപ്രീംകോടതിയില്‍ വാദിച്ച വക്കീല്‍മാര്‍ക്കു നന്ദിപറയുന്നു.
ഇ.എം.എസ് മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികവും ധൂര്‍ത്തും.
57-ലെ ഇ എം എസ് മന്ത്രിസഭയുടെ തുടര്‍ച്ചയാണെന്നൊക്കെ ചില മാധ്യമ ചര്‍ച്ചകളിലും മറ്റും ഉയര്‍ന്നു വരുന്നുണ്ട്. എന്ത് അടിസ്ഥാനത്തിലാണിതെന്ന് മനസിലാകുന്നില്ല. അന്നത്തെ മന്ത്രിസഭയും ഇടതുപക്ഷവും തമ്മില്‍ പേരിലല്ലാതെ വേറേ എന്തെങ്കിലും ബന്ധമുണ്ടോ?ഇടതുപക്ഷത്തിനു വന്നിട്ടുള്ള മൂല്യശോഷണത്തിന്റെ ഉത്തമ ദൃഷ്ടാന്തമല്ലെ ബങ്കാളിലെ സംഭവ വികാസങ്ങള്‍. ഭൂമി ജന്മികളില്‍ നിന്നു പിടിച്ചെടുത്ത് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും നല്‍കാന്‍ നടപടിയെടുത്ത ഇടതുപക്ഷം ഇന്നു അതു തിരികെപിടിച്ച് ബഹുരാഷ്ട്രകുത്തകകള്‍ക്ക് നല്‍കുവാന്‍ കര്‍ഷകരെ വെടിവെച്ച് കൊല്ലുന്ന ചിത്രം നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. കേരളത്തില്‍ എ.ഡി.ബിക്കെതിരെ സമരവും ബന്ധും നയിച്ചവര്‍ തെരുവില്‍ തല്ലുകൊണ്ടും വാഹനങ്ങള്‍ തല്ലിപ്പൊളിച്ചും പ്രതിഷേധിച്ചവര്‍ പിന്‍വാതിലിലൂടെ എ.ഡി.ബിക്ക് പരവതാനി വിരിച്ചു.വിദ്യഭ്യാസരംഗത്ത് ഇന്നു കുത്തകകളും കച്ചവടക്കാരും കൊടികുത്തിവാഴുന്നു.
എന്തിനീ ആഘൊഷങ്ങള്‍?യദാര്‍ത്തത്തില്‍ ഈ പ്രകടങ്ങള്‍ അന്നത്തെ സര്‍ക്കാരിനു അപമാനമല്ലെ എന്ന് തോന്നിപ്പോകുന്നു.ഇതിനു മുമ്പുള്ള സര്‍ക്കാരുകള്‍ ഒന്നും ഇത്തരത്തില്‍ ആഘോഷങ്ങള്‍ നടത്തിയിട്ടില്ല. മറ്റൊന്ന് കേരളപ്പിറവിപോലെ സാധാരണക്കാര്‍ക്ക് ഇതു വലിയ സംഭവം ഒന്നും അല്ലെന്നിരിക്കെ എന്തോന്ന് ഇത്ര ആഘോഷിക്കുവാന്‍. ഇത് പാര്‍ട്ടി സ്വന്തം നിലയില്‍ ചെയ്യേണ്ട ആഘോഷമാണ്.(അയ്യോ ഇനി ഇതിന്റെ പേരിലും ബക്കറ്റുപിരിവുണ്ടാവോ?)
NB:ലോകത്താദ്യമായി ബാലറ്റുപെട്ടിയിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭ 57-ലെ ഇ.എം.എസ് മന്ത്രിസഭയല്ല എന്ന് ഇടതുനേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഇതേകുറിച്ച് സഖാവുതന്നെ പറഞ്ഞതായിട്ടാണ് അറിവ്.
Tuesday, February 13, 2007
സാമുദായിക സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍.
കേരളത്തില്‍ വിവിധ രാഷ്ടീയ കക്ഷികളും വ്യാപാരികള്‍ വാഹന ഉടമകള്‍ എന്നിവരെകൂടാതെ സാമുദായിക സംഘടനകളും ഹര്‍ത്താലുമായി രംഗത്തുവരുന്നു. ആലുവ തൃക്കുന്നത്ത് സെമിനാരി യാക്കോബായ വിഭാഗത്തിനു തുറന്നുകൊടുത്തതില്‍ പ്രതിഷേധിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭനടത്തിയ പ്രതിഷെധമാര്‍ച്ച് അക്രമാസക്തമാകുകയും പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തതു.ഇതില്‍ പ്രതിഷേധിച്ചാണത്രെ നാളെ ഹര്‍ത്താലിനു പ്രഖ്യാപിച്ചിട്ടുള്ളത്. തൃശ്ശൂര്‍ ജില്ലയില്‍ ഒരു രാഷ്ര്ടീയകൊലപാതകത്തില്‍പ്രതിഷെധിച്ച് ഇന്ന് ഹര്‍ത്താലാണ്. ഇനി നാളെയും ഹര്‍ത്തലായാല്‍?
സഭകളുടെ തര്‍ക്കങ്ങള്‍ ഒരു ചെറുവിഭാഗത്തെ ബാധിക്കുന്ന പ്രശ്നമാണ്.പരസ്പരം സ്നേഹിക്കുവാന്‍ പറഞ്ഞ മഹാത്മാവിന്റെ അനുയായികള്‍ ദേവാലയത്തിന്റെ പേരില്‍ പരസ്പരം ഏറ്റുമുട്ടുന്ന വൈരുധ്യം!
ഇനി കേരളത്തിലെ വിവിധ സാമുദായിക സംഘടനകളും അവരുടെ നേതാക്കന്മാരും സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി ഈ സമര മാര്‍ഗ്ഗം സ്വീകരിച്ചുതുടങ്ങിയാല്‍ എന്താവും സ്ഥിതി.പ്രത്യെകിച്ച് പല സാമുദായിക നേതാക്കന്മാര്‍ക്കും എതിരെ അന്വേഷണങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍.
ഒരു ആധുനിക സമൂഹത്തിനു പറ്റിയ സമ്പ്രദായമല്ല ഈ പണിമുടക്കുകളും ഹര്‍ത്താലുകളും.മറ്റുള്ളവരുടെ അടിസ്ഥാന സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റങ്ങളാണിവയൊക്കെ.
Sunday, February 11, 2007
വരൂ നമുക്ക് തമിഴ്‌നാട്ടുകാരനാകാം!
കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുമ്പോഴൊഴികെ കേന്ദ്രഗവണ്മെന്റില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ള സംസ്ഥനമായിരുന്നു കേരളം. എന്നാല്‍ അതിനു അനുസൃതമായ ഒരു വികസനമോ ആനുകൂല്യങ്ങളോ കേരളത്തിനു നേടിത്തരുവാന്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കായില്ല. തമിഴ്‌നാടാകട്ടെ തങ്ങളുടെ ജനങ്ങളില്‍ നിന്നും ഉള്ള ആവശ്യങ്ങള്‍ പരിഗണിച്ച് അതിനനുസൃതമായ സമ്മര്‍ദ്ധം കേന്ദ്രത്തില്‍ ചലുത്തി കാര്യങ്ങള്‍ നേടിക്കൊണ്ടിരുന്നു.അന്താരാഷ്ട്ര കമ്പനികളുടെ പുതുസംരംഭങ്ങളും കേന്ദ്രഗവണ്മെന്റിന്റെ പങ്കാളിത്തമുള്ള വ്യവസായങ്ങളുമെല്ലാം തമിഴ്‌നാട്ടിലേക്ക് അവര്‍ കൊണ്ടുവരുന്നു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് മുന്തൂക്കം ലഭിച്ചുകൊണ്ടിരിക്കുന്നു കൂടാതെ ഏറ്റവും ഒടുവില്‍ പാലക്കാട്ടെ ഒലവക്കോട് ഡിവിഷന്‍ ഭാഗിച്ച് തമിഴ്‌നാട്ടിലെ സേലത്തു പുതിയ ഡിവിഷന്‍ തുടങ്ങി. വെറും നാലു എം.പി മാരുടെ സമ്മര്‍ദ്ധവും ഒരു സഹമന്ത്രിയും കൂടെ അതങ്ങട് നേടിയെടുത്തു. നമുക്കിവിടെ പ്രതിരോധ മന്ത്രിയും സഹമന്ത്രിമാരടക്കം ഇരുപതു എം.പി മാര്‍ അതും കേന്ദ്രഭരണത്തെ താങ്ങിനിര്‍ത്തുന്ന ഇടതുപക്ഷത്തുനിന്നുതന്നെ പത്തൊമ്പതുപേരുണ്ടായിട്ടും പാലക്കാട് ഡിവിഷന്‍ വിഭജനത്തെ തടയാനായില്ല.
പാര്‍ളിമെന്റിനകത്ത് ഗവണ്മെന്റിനെ അനുകൂലിച്ച് കൈപൊക്കുകയും പുറത്ത് ശക്തമായ പ്രക്ഷോഭപരിപാടികളും ഒക്കെയായി "വൈരുദ്ധ്യാത്മക ജനാധിപത്യം" നടപ്പാക്കുന്ന ഇടതുപക്ഷംകേരളഭരണം കയ്യാളുക കൂടിചെയ്യുമ്പോള്‍ ഇങ്ങനെ ഒരു സംഭവം തികച്ചും നാണക്കേടുതന്നെയാണ്.പലപ്പോഴും ഇടതുപക്ഷം പറയാറുള്ളത് കേന്ദ്രഗവണ്മെന്റിന്റെയും ഇവിടെനിന്നും ഉള്ള കോണ്‍ഗ്രസ്സ് എം.പി മാരുടേയും പിടിപ്പുകേടാണ് ഇവിടേക്ക് വികസനം എത്താത്തതിന്റെ കാരണം എന്ന്. ഇപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തെ കേരളത്തിലും കേന്ദ്രത്തിലും ആവശ്യത്തിലധികം അംഗങ്ങളെ തിരഞ്ഞെടുത്ത് അയച്ചു. ഇനിയെന്നാണാവോ കേരളത്തിലെ ജനപ്രധിനിധികള്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി ശബ്ദിക്കുവാന്‍ അവസരം ലഭിക്കുക.ഇല്ലാത്ത ആദര്‍ശം പറഞ്ഞ് കേന്ദ്രഭരണത്തില്‍ പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുന്നതുകൊണ്ട് നമുക്കെന്തു പ്രയോജനം?
ഇടതുപക്ഷം ഇടക്കിടെ പറയുന്ന ഒരു കാര്യമുണ്ട് കേന്ദ്രഗവണെമെന്റിനുള്ള പിന്തുണയെകുറിച്ച് പുനരാലോചനനടത്തുമെന്ന്. ഭരിക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും അറിയാം ഇതൊന്നും സംഭവിക്കില്ലാന്ന്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സ് ഗവണ്‍മന്റ് അവരുടെ നയങ്ങളുമായി മുന്നോട്ടുപോകുന്നു.പിന്തുണപിന്‍ വലിച്ച് രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പിനു സാഹചര്യം ഒരുക്കിയാല്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് നിലവില്‍ ഉള്ള സീറ്റുകളില്‍ പകുതിപോലും ജയിക്കുവാന്‍ കഴിയില്ല എന്നത് ഒരു രാഷ്ട്രീയസത്യമാണ്.ഇടതുപക്ഷം നടത്തുന്ന രാഷ്ടീയസമരങ്ങള്‍ അതിലേറെ രസകരമാണ്. രാവിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പങ്ങള്‍ക്ക് വിലവര്‍ദ്ധനവു വേണമെന്ന് പറഞ്ഞ് സമരം നടത്തുന്നവര്‍ ഉച്ചക്ക് റോഡുപരോധിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ കൂലിവര്‍ദ്ധനവിനായും വൈകീട്ട് സായാഹ്നധര്‍ണ്ണയിലാകട്ടെ കേന്ദ്രഗവണ്‍മന്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ചതിലെ പ്രതിഷേധവും. ഇതിലും വലിയ തമാശ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പേരില്‍ നടത്തുന്ന ജാഥകള്‍ ചങ്ങലകള്‍ ട്രെയിന്‍ തടയല്‍ എന്നിവയോക്കെ ഒരു വഴിക്ക് നടക്കുന്നതും മറ്റൊരു വഴിക്ക് സംസ്ഥാനത്തു പത്തുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികളുടെ മുമ്പില്‍ സമരം നടത്തുന്നതും തുടര്‍ന്ന് അവ അനിശ്ചിതകാലത്തേക്കോ എന്നെന്നേക്കുമായോ അടച്ചുപൂട്ടുന്നതും. വൈരുദ്ധ്യങ്ങള്‍ക്ക് ഇനിയും പഞ്ഞമില്ല കമ്പൂട്ടറിനെതിരെ സമരം നടത്തി ഒരുകാലത്ത് പിന്നീട് അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാന്‍ നെട്ടോട്ടം, കോളാകമ്പനിക്ക് അനുമതികൊടുക്കുന്നു പിന്നീട് അതിനെതിരെ സമരം നടത്തുന്നു!
കേരളത്തെ സംബന്ധിച്ചേടത്തോളം വളരെപ്രധാനപ്പെട്ട ഒരു സംഗതിയാണ് പ്രവാസികളും അവരുടെ കുടുമ്പങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഇത്രയധികം നേട്ടങ്ങള്‍ക്ക് പ്രധാന കാരണം പ്രവാസികളാണെന്നതില്‍ സംശയമില്ല. എന്നാല്‍ വിമാനയാത്രാക്കൂലിയടക്കം പ്രവാസികള്‍ നെരിടുന്ന പ്രശ്നങ്ങളില്‍ ഇനിയും ഇടതും വലതും ഒളിച്ചുകളി നടത്തുകയാണ്.ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ പ്രത്യേകിച്ചും ഗള്‍ഫ് മേഘലയില്‍ തൊഴില്‍ എടുക്കുന്നവരില്‍ ഏറ്റവും അധികം കേരളീയരാണ്. നല്ലൊരു വിഭാഗം മലയാളി കുടുമ്പങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ വിദേശമലയാളികളെ ആശ്രയിക്കുന്നു. എന്നിട്ടും അവര്‍ക്ക് അവഗണനമാത്രം. ഒരുപക്ഷെ ഇത്രയധികം പ്രവാസികള്‍ തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരായിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം സംഭവങ്ങള്‍ നടക്കുമായിരുന്നു.
പ്രവാസികാര്യവകുപ്പും അതിനു മന്ത്രിയും എല്ലാം ഉണ്ട് എന്നിട്ടും പ്രവാസികള്‍ക്കും കുടുമ്പത്തിനും പല നിസ്സാരകാര്യങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കെണ്ടിവരുന്നു.പ്രവാസികളുടെ പ്രധാന ആവശ്യങ്ങളീല്‍ ഒന്നായ വിമാനയാത്രാക്കൂലി കുറക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല എന്നാല്‍ ദൂരക്കൂടുതല്‍ ഉള്ള അമേരിക്കന്‍ സെക്ടറില്‍ യാത്രാ കൂലി താരതമ്യേന കുറവും ആണെന്നത് ഗള്‍ഫ് മലയാളികളോടുള്ള ഗവണ്‍മന്റ് നിലപാടിനെ വ്യക്തമാക്കുന്നു. ചില പ്രവാസി വ്യവസായികള്‍ ചെര്‍ന്ന് ഒരു കമ്പനി രൂപീകരിച്ച് വിമാനസര്‍വ്വീസ് നടത്താനുള്ള അനുമതിക്ക് സമീപിച്ചപ്പോളാകട്ടെ അതിനു നിരവധി "സാങ്കേതിക" തടസ്സങ്ങളും. എന്നാല്‍ തമിഴന്മാരായിരുന്നു ഇത്തരം ഒരു ശ്രമത്തിനു മുതിര്‍ന്നതെങ്കില്‍ തീര്‍ച്ചയായും അതു യാദാര്‍ത്ഥ്യമായേനേ.
കേരളത്തിലെ എം.പിമാരില്‍ ഒരാള്‍ പാര്‍ളിമെന്റില്‍ കയറിയതിനു പതിനൊന്നു ദിവസം അതിനു പത്തുലക്ഷം അനൂകൂല്യങ്ങളും ഭത്തയുമൊക്കെയായി വാങ്ങുകയും ചെയ്തു എന്ന് അറിയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത നമുക്ക് മനസ്സിലാക്കവുന്നതേയുള്ളൂ.നാം എന്തിനിവരെപ്പോലുള്ളവരെ ചുമക്കണം? പ്രവാസികളേ നിങ്ങള്‍ക്ക് വോട്ടവകാശം ഇല്ലെങ്കിലും നിങ്ങളുടെ കുടുമ്പത്തിനു വോട്ടവകാശം ഉണ്ടെന്നും അതു നിര്‍ണ്ണായകമാണെന്നും അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും കേരളത്തിലെ രാഷ്ടീയനേതൃത്വത്തെ ഓര്‍മ്മിപ്പിക്കുവാന്‍ ഉപയോഗപ്പെടുത്തുക. വാര്‍ഡുതലത്തില്‍ വരെ പ്രവാസ സംഘടനകള്‍ നമുക്കുണ്ട് എന്തിനുവേണ്ടിയെന്ന് സ്വയം ഒരു പുനര്‍ ചിന്തനടത്തുക!
ഇനിയിപ്പോ ഒരു രക്ഷയെയുള്ളൂ നമ്മുടെ എം.പിമാര്‍ക്കും എം.എല്ലെമാര്‍ക്കും നല്‍കുന്ന സ്വീകരണവും മറ്റും തമിഴ്‌നാട്ടിലെ എം.എല്‍ എല്ലെമാര്‍ക്കും എം.പിമാര്‍ക്കും നല്‍കി നോക്കാം അവര്‍ വിചാരിച്ചാല്‍ എന്തെങ്കിലും ഒക്കെ നേടിത്തരും.
Friday, February 09, 2007
പത്മപ്രിയ അവാര്‍ഡ് കളഞ്ഞുകുളിച്ചതോ?
മികച്ച നടിക്കുള്ള അവാര്‍ഡ് ശ്രീമതി ഉര്‍വ്വശിക്ക് അവാര്‍ഡുലഭിച്ച്ച്ചത് അതും മധുചന്ദ്രലേഖപോലുള്ള ഒരു ചിത്രത്തിലെ അഭിനയത്തിനു അല്‍പ്പം കടന്നകയ്യായില്ലെ എന്നു സംശയിക്കുന്നത് സ്വാഭാവികം.(നിലവാര്‍ക്കൂടുതല്‍കാരണം മധുചന്ദ്രലേഖ മുഴുവന്‍ കാണാന്‍ ഉള്ള ക്ഷമയില്ലാതെ അതിനു മുമ്പു ഞാനും ഇറങ്ങിപ്പോന്നു എന്നതാണ് വാസ്തവം.) വളരെ മികച്ച അഭിനയം കാഴ്ച്ചവെച്ച്ച പത്മപ്രിയ രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ടത് അവര്‍ അടുത്ത ദിവസം ചെന്നു ചാടിയ ഡബ്ബിങ്ങ് ആര്‍ടിസ്റ്റുകളുമായി ബന്ധപ്പെട്ട വിവാദവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ? ആവോ ആര്‍ക്കറിയാം! കറുത്തപക്ഷികളിലെ കഥാപാത്രത്തിനു അവര്‍ തന്നെയാണ് ഡബ്ബുചെയ്തിരിക്കുന്നത്. എന്തായാലും ബുദ്ധിജീവികളുടെ കാഴ്ച്ചപ്പാടല്ലല്ലോ പ്രേക്ഷകര്‍ക്ക് തീര്‍ച്ച്ച്ചയായും ഇത്തവണത്തെ തിരഞ്ഞെടുക്കുവാന്‍ അവസരം ലഭിച്ച്ച്ചാല്‍ പ്രേക്ഷകര്‍ നിസ്സംശയം തിരഞ്ഞെടുക്കുക പത്മപ്രിയയെ തന്നെയായിരിക്കും എന്നതില്‍ യാതൊരു സംശയവും ഉണ്ടാകില്ല.കറുത്തപക്ഷികളിലും മറ്റും അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സമീപകാല മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.അര്‍ഹതയുള്ള പലരേയും രണ്ടാം സ്ഥാനത്തേക്ക് തള്ളിയെന്ന നടന്‍ ജഗതിശ്രീകുമാറിണ്റ്റെ പരാമര്‍ശത്തെ ആര്‍ക്കും തള്ളുവാന്‍ കഴിയില്ല.പ്രത്യേകിച്ചും പത്മപ്രിയയുടെ കാര്യത്തില്‍.
ക്ളാസ്‌മേറ്റ്‌സിനെ കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തെ തിരഞ്ഞെടുത്തതില്‍ അപാകതയില്ലെന്ന് കരുതാം.കാരണം ഇതല്ലാതെ ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ മറ്റൊരു ചിത്രം കഴിഞ്ഞ വര്‍ഷം ഉണ്ടായോ എന്നത് സംശയം.വ്യത്യസ്ഥമായ പ്രമേയവും അതു കൈകാര്യം ചെയ്ത രീതിയും ക്ളാസ്മേറ്റ്‌സിനെ ശ്രദ്ധേയമാക്കി.
ഒരു വേഷത്തെ ഒരു നടന്‍ എങ്ങനെ അവതരിപ്പിച്ചൊ എന്നാണ് പരിഗണിച്ചതെന്ന ജൂറിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. മിമിക്രികാട്ടിയും മേക്കപ്പ്‌മാണ്റ്റെ മാത്രം കഴിവിലും അവാര്‍ഡുവാങ്ങിയവര്‍ക്കിടയില്‍ തികച്ചും വ്യത്യസ്ഥനാണ് പ്രിഥിരാജ്.മനോജ് കെ ജയനു ശേഷം യുവത്വം നിറഞ്ഞ ആണ്‍കരുത്തിണ്റ്റെ ഒരു ഭാവം മലയാളസിനിമയില്‍ കണ്ടത് പ്രിഥ്വീരാജിണ്റ്റെ വരവോടെ തന്നെയാണ്. പല മികച്ച സംവിധായകരുടേയും തിരക്കഥാക്ര്‍ഹ്ത്തുക്കളുടേയും ചിത്രങ്ങളില്‍ അദ്ദേഹത്തിനു എന്തുകൊണ്ടോ അവസരം ലഭിക്കുന്നില്ല എന്നത് ഒരു വാസ്തവമാണ്. ഒരു നടന്‍ എന്ന നിലയില്‍ പ്രിഥിയുടെ കഴിവുകള്‍ പ്രകടമാക്കാന്‍ ഇനിയും അവസരങ്ങള്‍ വരാന്‍ ഇരിക്കുന്നേ ഉള്ളൂ എന്ന് കരുതാം.
തിരക്കഥയില്‍ കമലിണ്റ്റെ കറുത്തപക്ഷികളും ബ്ളെസ്സിയുടെ പളുങ്കും പിന്തള്ളപ്പെട്ടത് തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി എന്നേ പറയാന്‍ പറ്റൂ. എന്തായാലും ഭാഗ്യം കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രമായോ മികച്ച രണ്ടാമത്തെ ചിത്രമായൊന്നും മധുചന്ദ്രലേഖയെ തിരഞ്ഞെടുക്കാഞ്ഞത്!