Monday, February 02, 2009

മന്ത്രിമാർ വാക്കുകളിൽ സൂക്ഷമത പാലിക്കണം.

സമീപദിവസങ്ങളിൽ ചില മന്ത്രിമാരുടെ പ്രസ്ഥാവനകൾ ആണിങ്ങനെ ഒരു കുറിപ്പിനു കാരണം. എസ്‌.എൻ.സി ലാവ്‌ലിൻ അഴിമതികേസുമായി ബന്ധപ്പെട്ട്‌ രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസിയായ സി.ബി.ഐ നടത്തിയ അന്വേഷണത്തെതുടർന്ന് ഒരു രാഷ്ടീയകക്ഷിയുടെ പ്രമുഖനേതാവ്‌ പ്രതിസ്ഥാനത്തുവന്നതോടെ അതിനെതിരെ പ്രസ്തുത പാർടിക്ക്‍ാർ പ്രചരണങ്ങളും പ്രസ്ഥാവനകളും അനുദിനം വന്നുകൊണ്ടിരിക്കുന്നു.അഴിമതികേസിൽ ഒരു നേതാവ്‌ പ്രതിപട്ടികയിൽ ഉൾപ്പെടുമ്പോൾ അതും അഴിമതിക്കെതിരെ നിരന്തരം ഗിരിപ്രഭാഷണങ്ങളും, ചങ്ങലകളും,ഉപരോധങ്ങളും തീർക്കുന്ന പ്രസ്ഥാനത്തിൽ പെട്ട നേതാവാകുമ്പോൾ സ്വാഭാവികമായും അതിനെ ഉൾക്കൊള്ളുവാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകും.പാർട്ടിയണികളും നേതാക്കന്മാരും അതിനെതിരെ പ്രതികരിക്കും.ബുദ്ധിജീവികൾ പ്രഭന്ധങ്ങൾ രചിച്ചും പ്രസ്ംഗങ്ങളിൽ ജനങ്ങളുടെ നേതാവിനീതിരെ ഒളിയമ്പെയ്തും തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കും.

എന്നാൽ അതല്ല മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും സ്ഥിതി. അവർ സത്യപ്രതിഞ്ജാവാചകം ചൊല്ലിയാണ്‌ തങ്ങളുടേ സ്ഥാനമാണങ്ങൾ ഏറ്റെടുക്കുന്നത്‌.പൊതുസമൂഹത്തിൽ ഏതെങ്കിലും ഒരു രാഷ്ടീയനേതാവിനുള്ള അധികാരവും പദവിയും അല്ല ഒരു മന്ത്രിക്കുള്ളത്‌. അവർ ജനങ്ങളുടേ പ്രതിനിധികളാണ്‌ അതുകൊണ്ടുതന്നെ അവർ പറയുന്നതും പ്രവർത്തിക്കുന്നതും താൻപ്രതിനിധാനം ചെയ്യുന്ന രാഷ്ടീയപ്രസ്ഥനത്തിന്റേയും തന്റെ സ്വന്തം വ്യക്തിത്വത്തിന്റേയും വിലകുറഞ്ഞ നിലപാടുകൾക്കനുസരിച്ചാകരുത്‌.ഇനി അഥവാ അത്തരത്തിൽ ഉള്ള ശൈലികളും പ്രയോഗങ്ങളും പ്രവർത്തികളും മറ്റീവ്ച്ച്‌ മാന്യ്മായി സംസാരിക്കുവാനും പ്രവർത്തിക്കുവാനും കഴിയില്ല എന്നുണ്ടെങ്കിൽ ഇത്തരം പദവികൾ ഏറ്റെടുക്കാതിരിക്കുക എന്നതാണ്‌ ചെയ്യേണ്ടത്‌. പൊതുഖജനാവിൽ നിന്നും ശംബളവും ആനുകൂല്യ്ങ്ങളു പറ്റി, സമൂഹത്തോടും ഭരണഘടനയോടും ഉത്തരവാദിത്വം ഉള്ള മന്ത്രിമാർ അൽപം കൂടെ സംയമനവും വാക്കുകളിൽ സൂക്ഷ്മതയും പ്രകടിപ്പിക്കുന്നത്‌ അനിവാര്യമാണെന്ന് മാത്രമല്ല ജനാധിപത്യമര്യാദയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണെന്നുകൂടെ തിരിച്ചറിയേണ്ടതുണ്ട്‌. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിലും പോലീസ്‌ സംവിധാനത്തിലും പോരായ്മകൾ ഉണ്ടെങ്കിൽ അതു തിരുത്തേണ്ടത്‌ ഇവിടത്തെ ജനപ്രതിനിധികളുടേയും രാഷ്ടീയകക്ഷികളുടേയും കൂടെ ഉത്തരവാദിത്വമാണ്‌.എന്നാൽ അതിനുള്ള സാധ്യതകൾ ആരായാതെ അന്വേഷണ ഏജൻസികളേയും കോടതികളേയും മാന്യമല്ലാത്ത പദപ്രയോഗങ്ങൾകൊണ്ട്‌ വിമർശിക്കുന്നത്‌ ശരിയല്ല.

ഒരു ജനാധിപത്യ രാജ്യത്ത്‌ കോടതികളെകുറിച്ചും അന്വേഷണ ഏജൻസികളെകുറിച്ചും പൊതുസമൂഹത്തിനു ചർച്ചചെയ്യാം എന്നാൽ അതിനു പാലിക്കേണ്ടതായ ചില മാന്യതയുണ്ട്‌.അഭിപ്രായ പ്രകടനം നടത്തുമ്പോൾ മന്ത്രിമാർ കേവലം ഊച്ചാളി രഷ്ടീയനേതാക്കന്മാരുടെ തലത്തിലേക്ക്‌ തരം താഴരുത്‌. അവർ ഒരു പൊതുസമൂഹത്തിലെ ഉത്തരവാദിത്വം ഉള്ള സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെന്ന് ഓർക്കഅതെ നടത്തുന്നപ്രസ്ഥാവനകൾ പലപ്പോഴും നിരുത്തരാവദപരമോ സത്യപ്രതിഞ്ജാലംഘനമോ ആകുന്നതരത്തിലേക്ക്‌ പോകുന്നത്‌ ദൗർഭാഗ്യകരം ആണ്‌.മാത്രമല്ല രാജ്യത്തെ കുറ്റാന്വേഷണ സംവിധാനത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ച്‌ പൊതുജനത്തിനിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനും ഇടയാകുന്നരീതിയിൽ ആകരുത്‌. അഭയകേസിൽ അവരുടെ തന്നെ സഭയിലെ ചിലരെ പ്രതിസ്ഥാനത്ത്‌ വന്നപ്പോൾ സഭയും,ലാവ്‌ലിൻ കേസിൽ സി.പി.എം. നേതാവ്‌ പ്രതിസ്ഥനത്ത്‌ വന്ന്പ്പോൾ പാർട്ടിയിലെ ഒരു വിഭാഗവും അതിനെതിരെ പരസ്യമായി രംഗത്തെത്തി.

പിങ്കുറിപ്പ്‌: അഴിമതിയാരോപിതരുടേയും മറ്റും കോലങ്ങൾ ലാവിഷായി കത്തിച്ചിട്ടുള്ള പ്രസ്ഥാനം ഇന്ന് അഴിമതികേസിൽ പ്രതിസ്ഥാനത്തുനിൽക്കുന്ന തങ്ങളുടേ നേതാവിന്റെ കോലം രാഷ്ടേ‍ീയ എതിരാളീകൾ(?) കത്തിക്കുന്നതും,നേതാവിനെതിരെ പോസ്റ്ററോട്ടിക്കുന്നതും അസഹിഷ്ണുതയോടെ കാണുന്നതും പ്രസ്ഥാവനയിറക്കുന്നതും കാണൂമ്പ്പോൾ....................

No comments: