Monday, August 16, 2010

റ്റിന്റുമോനോ മദനിയൊ?

മദനിയാണോ ടിന്റുമോൻ ആണോ മലയാളിക്ക് പ്രധാനം എന്ന് ചോദിച്ചാൽ ഞാൻ പറയും ടിന്റുമോൻനെന്ന്. ഞാൻ മാത്രമല്ല ഒരുമാതിരിപ്പെട്ട സഹൃദയരായ മലയാളികളിൽ ഭൂരിപക്ഷവും ടിന്റുമോന്റെ പേരു പറയുമായിരിക്കും. നർമ്മം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് മദനിയേക്കാൾ പോപ്പുലർ ഫിഗറാണ് റ്റിന്റുമോൻ. മൌത്ത് പബ്ലിസിറ്റിയിലൂടെയും എസ്.എം.എസ്, ഈ-മെയിൽ എന്നിവയിലൂടെയും റ്റിന്റുമോൻ കൊച്ചു കുട്ടികൾക്ക് ഇടയിൽ പോലും ഒരു താരം ആണ്. ടിന്റുമോൻ എന്ന കഥാ‍പാത്രം ആറുവയസ്സുകാരനിലും അറുപതു വയസ്സുകാരനിലും ആശങ്കയല്ല മറിച്ച് ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുന്നത്. അപ്പോൾ ടിന്റുമോനു എന്തെങ്കിലും ആപത്തു വരുമ്പോൾ അവർക്ക് ആശങ്കയുണ്ടാകും. ആ ആശങ്കയാണിപ്പോൾ മലയാളികൾക്കിടയിലും ബൂലോകത്തിലും മറ്റും ചർച്ചചെയ്യപ്പെടുന്നത്. പക്ഷെ മലയാളി മാധ്യമങ്ങൾ വേണ്ടവിധം കാണുന്നില്ല.

മാധ്യമങ്ങൾ ഇപ്പോൾ സദാ മദനി വാർത്തയ്ക്കു പുറകിലാണ്. മദനിയെ അറസ്റ്റുചെയ്യുവാൻ കോടതി ഉത്തരവുമായി കർണ്ണാടക പോലീസ് ഉത്തരവുമായി വന്നിട്ട് ദിവസം മൂന്നാലായി. പാർക്കിൽ കാറ്റുകൊള്ളാൻ ഇരിക്കണവനെ വരെ വിരട്ടിയ ചരിത്രമുള്ള പോലീസുകാർ പക്ഷെ പുള്ളീക്കാരന്റെ ഉമ്മറത്ത് കവാത്തുനടത്തിയും കാവൽ നിന്നും നിരീക്ഷിച്ചും സമയം കളയുന്നു. മാധ്യമങ്ങൾ ആണെങ്കിലോ അതിങ്ങനെ മാനസപുത്രി സീരിയൽ പൊലെ വലിച്ചു നീട്ടിക്കോണ്ടിരിക്കുന്നു. വികാരഭരിതവും സംഘർഷം നിറഞ്ഞതുമായ വിവിധ സംഭവങ്ങൾ നടക്കുന്നു.

അതവിടെ നിൽക്കട്ടെ ഇപ്ലത്തെ വിഷം ടിന്റുമോൻ ആണ്. ലക്ഷക്കണക്കിനു ആരാധകരുള്ള ടിന്റുമൊനെ ഒരു സ്വകാരര്യ ഓഡിയോ വീഡിയോ കമ്പനി ശ്രമിക്കുന്നു. മാധ്യമങ്ങൾക്ക് അതൊരു വിഷയം അല്ലായിരിക്കാം പക്ഷെ മലയാളിക്ക് അതൊരു വിഷയം ആണ്.

സഹൃദയരായ മലയാളികളുടെ മൊത്തം മാനസപുത്രനാണ് റ്റിന്റുമോൻ. മദനിയേക്കാൾ ജനമനസ്സുകൾ കീഴടക്കിയ കുസൃതിയായ കൊച്ചു പയ്യൻ. ആ പയ്യനെ ചുമ്മാ ആരെങ്കിലും അടിച്ചെടുക്കാന്ന് പറഞ്ഞാൽ ഇത് വെള്ളരിക്കാ പട്ടണം ഒന്നും അല്ലല്ലോ? മാധ്യമങ്ങൾ ഇക്കാര്യത്തിൽ വേണ്ടതു ചെയ്തേ പറ്റൂ. ആദ്യം അൻ‌വാർശ്ശെരിയിൽ നിന്നും പിടി വിടുക. ടിന്റുമോനെ തട്ടിയെടുക്കുവാൻനുള്ള ശ്രമത്തെ പറ്റി അന്വേഷിച്ച് വിശദംശങ്ങൾ അടങ്ങിയ വാർത്ത നൽകുക. നിയമവിദഗ്ദർ പതിവു ചാനൽ ചർച്ച തൊഴിലാളികൾ എന്നിവരെ വച്ച് ചർച്ച നടത്തുക. അല്ലാണ്ടിതെന്തോന്ന് ആകെ ഒരു വാർത്തമാത്രം മദനി അൻ‌വാർശ്ശേരി അറസ്റ്റ് വേറെ കേരളത്തിൽ ഒന്നും ഇല്ലേ? രാഷ്ട്രപതിയുടെ സ്വാതന്ത്ര ദിന സന്ദേശത്തിന്റെ സമയത്ത് അതിനു പ്രാധന്യം നൽകാതെ ദാണ്ടെ ഒരു ചാനൽ പ്രക്ഷേപണം അൻ‌വാർശ്ശേരി ലൈവ് ആയിരുന്നു. കണ്ടിട്ട് കഷ്ടം തോന്നി.

എനിക്ക് ഈ പേറ്റന്റ് നിയമം ഒന്നും അറിയില്ല എങ്കിലും ഒരു സംശയം ടിന്റുമൊൻ എന്ന കഥാപാത്രത്തിന്റെ ഉടമസ്ഥാവകാശം ഇതുവരെ ഉള്ള അറിവു വച്ച് ഏതെങ്കിലും വ്യക്തിക്ക് ഇല്ലാത്ത സ്ഥിതിക്ക് പെട്ടെന്ന് ഒരാൾക്ക് /കമ്പനിക്ക് അതിനെ സ്വന്തമാക്കുവാൻ പറ്റുമോ? കേരളീയ സമൂഹം ചർച്ച ചെയ്യേണ്ട ഒരു സംഗതിയാണിത്. ബലപ്രയോഗത്തിലൂടെയോ വളഞ്ഞ വഴിയിലൂടെയോ ടിന്റുമൊനെ ആരെങ്കിലും സ്വന്തമാക്കുവാൻ ഉള്ള ശ്രമം നടത്തിയാൽ അതിനെതിരെ പ്രതിഷേധിക്കേണ്ടതും പ്രതികരിക്കേണ്ടതും സഹൃദയരായ ഓരോരുത്തരുടേയും കടമയല്ലേ?

ടിന്റുമോനെ സ്വന്തമാക്കുവാൻ ഉള്ള ശ്രമങ്ങൾക്കെതിരെ മറ്റു സഹൃദയർക്കൊപ്പം ഞാനും പ്രതിഷേധിക്കുന്നു.
(തിരക്കിട്ട് എഴുതിയതാണ് ഈ പോസ്റ്റ് എഡിറ്റ് ചെയ്യുന്നതാണ്.)

3 comments:

paarppidam said...

മദനിയാണോ ടിന്റുമോൻ ആണോ മലയാളിക്ക് പ്രധാനം എന്ന് ചോദിച്ചാൽ ഞാൻ പറയും ടിന്റുമോൻനെന്ന്. ഞാൻ മാത്രമല്ല ഒരുമാതിരിപ്പെട്ട സഹൃദയരായ മലയാളികളിൽ ഭൂരിപക്ഷവും ടിന്റുമോന്റെ പേരു പറയുമായിരിക്കും. നർമ്മം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് മദനിയേക്കാൾ പോപ്പുലർ ഫിഗറാണ് റ്റിന്റുമോൻ. മൌത്ത് പബ്ലിസിറ്റിയിലൂടെയും എസ്.എം.എസ്, ഈ-മെയിൽ എന്നിവയിലൂടെയും റ്റിന്റുമോൻ കൊച്ചു കുട്ടികൾക്ക് ഇടയിൽ പോലും ഒരു താരം ആണ്. ടിന്റുമോൻ എന്ന കഥാ‍പാത്രം ആറുവയസ്സുകാരനിലും അറുപതു വയസ്സുകാരനിലും ആശങ്കയല്ല മറിച്ച് ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുന്നത്. അപ്പോൾ ടിന്റുമോനു എന്തെങ്കിലും ആപത്തു വരുമ്പോൾ അവർക്ക് ആശങ്കയുണ്ടാകും. ആ ആശങ്കയാണിപ്പോൾ മലയാളികൾക്കിടയിലും ബൂലോകത്തിലും മറ്റും ചർച്ചചെയ്യപ്പെടുന്നത്. പക്ഷെ മലയാളി മാധ്യമങ്ങൾ വേണ്ടവിധം കാണുന്നില്ല.

Pranavam Ravikumar said...

Nannaaayi.... Tintumon Fans Club must react to this move!!!

Kalavallabhan said...

തമ്മിൽ ഭേദം തൊമ്മൻ തന്നെ.
ചെറിയ വായിലെ ഈ വലിയ “ ........”
ചിരിക്കു വക നല്കുന്നെങ്കിലും
അത്ര ശരിയെന്ന് തോന്നുന്നില്ല.
പിന്നെ ചാനലുകളുടെ ......ധർമ്മം
കേസരിയുടെ പാതയിലാകാൻ പറ്റുമോ,
ആകാശത്തിലൂടല്ലിയോ സഞ്ചാരം